Saturday, April 20, 2024
Uncategorized

12 വർഷം കഴിഞ്ഞിട്ടും എരുമേലിയിൽ മൃതദേഹം സംസ്ക്കരിക്കാൻ പൊതുസ്മശാന സൗകര്യമില്ല .

എരുമേലി ഗ്രാമ പഞ്ചായത്തിൽ  12 വർഷം കഴിഞ്ഞിട്ടും പൊതുസ്മശാനം നിർമ്മിച്ചില്ല  . എന്നാൽ ഇതേ പദ്ധതിക്കായി മുണ്ടക്കയം പഞ്ചായത്തിന് നിയമ വിരുദ്ധമായി  പണം നൽകി . 2008 – 09 സാമ്പത്തിക വർഷത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം മൂന്ന് പദ്ധതികൾക്കായാണ് കവുംങ്ങുംകുഴിയിൽ പഞ്ചായത്ത് സ്ഥലംഏറ്റെടുക്കുന്നത് . മാലിന്യ സംസ്ക്കരണം , അറവ് ശാവ്  , പൊതുസ്മശാനം എന്നിവ നിർമ്മിക്കായി രണ്ടു കോടി നൽകിയെങ്കിലും ഒരു പദ്ധതി പോലും പൂർത്തീകരിക്കാൻ മാറി –  മാറി ഭരിച്ച മുന്നണികൾക്ക് കഴിഞ്ഞില്ല . സർക്കാർ ഏജൻസിയായകെൽ എന്ന സ്ഥാപനത്തിലായിരുന്നു നിർമ്മാണച്ചുമതലയെങ്കിലും പദ്ധതി  പാതിവഴിയിൽ  ഉപേക്ഷിക്കുകയായിരുന്നു . തുടർന്ന് ഭരണത്തിലേറിയ  മുന്നണികൾ വിവിധ പേരുകളിൽ  ഇവിടെ ലക്ഷങ്ങൾ ചില വഴിക്കുകയും , ഉദ്ഘാടന മാമാങ്കം നടത്തി ഫണ്ട് പാഴാക്കിയെന്നും നാട്ടുകാർ  പറഞ്ഞു .  മലിനീകരണ നിയന്ത്രണ ബോർഡും , ആരോഗ്യ വകുപ്പും , കളക്ടറും ഒരുപോലെ അനുമതി നൽകിയ  പൊതുസ്മശാനം  നിർമ്മിക്കാൻ വർഷങ്ങൾ കഴിഞ്ഞിട്ടും കഴിയാത്ത പഞ്ചായത്തിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത് . 

എന്നാൽ 2013 ൽ  കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തും , മുണ്ടക്കയം പഞ്ചായത്തും സംയുക്തമായി നിർമ്മിച്ച മുണ്ടക്കയം വരിക്കാനിയിലെ പൊതുസ്മശാന നിർമ്മാണത്തിനായി എരുമേലി ഗ്രാമ പഞ്ചായത്ത് മൂന്ന് ലക്ഷം രൂപ നൽകിയതും നിയമ വിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു . എരുമേലിയിൽ പാവപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്ക്കരിക്കാൻ ഏറെ ദുരിതമനുഭവിക്കുമ്പോഴാണ്  സ്ഥലവും മറ്റ് സൗകര്യമുണ്ടായിട്ടും പഞ്ചായത്ത് കടുത്ത അനാസ്ഥ കാട്ടുന്നത് . ശബരിമല തീർഥാടന കേന്ദ്രം കൂടിയായ എരുമേലിയിൽ തീർഥാടകരടക്കം മരിച്ചാൽ സംസ്ക്കരിക്കാനാവാത്ത അവസ്ഥയാണുള്ളത് . എൽ ഡി എഫും , യുഡിഎഫും വർഷങ്ങൾ മാറി – മാറി ഭരിച്ചിട്ടും അത്യാവശ്യമായ ഒരു പദ്ധതി നടപ്പാക്കാൻ കഴിയാത്തവർക്കെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത് .

പൊതുസ്മശാനത്തിനായി  എരുമേലി പഞ്ചായത്ത് കവുങ്ങുംകുഴിയിൽ വാങ്ങിയ സ്ഥലം കാട് കയറിയ നിലയിൽ


Leave a Reply