Saturday, May 4, 2024
keralaNews

മൂലമറ്റത്ത് തട്ടുകടയില്‍ ഒരാള്‍ കൊല്ലപ്പെട്ട വെടിവെപ്പില്‍ മറ്റൊരാളുടെ നില ഗുരുതരം.

ഇടുക്കി: മൂലമറ്റത്ത് തട്ടുകടയില്‍ ഒരാള്‍ കൊല്ലപ്പെട്ട വെടിവെപ്പില്‍ മറ്റൊരാളുടെ നില ഗുരുതരം. മൂലമറ്റം കീരിത്തോട് സ്വദേശി ബസ് ജീവനക്കാരന്‍ സനല്‍ സാബുവാണ് മരിച്ചത്. മറ്റൊരാള്‍ക്ക് കൂടി വെടിയേറ്റിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയ ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. കടയില്‍ ഭക്ഷണം കഴിക്കാനെത്തിയ ഒരാളാണ് വെടിയുതിര്‍ത്തത്. ഭക്ഷണത്തെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

പ്രതി തോക്കുമായി വന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ഫിലിപ്പ് മാര്‍ട്ടിന്‍ എന്നയാളാണ് വെടിവച്ചത്. പ്രതിയെ മുട്ടം പൊലീസ് തിരച്ചിലിന് ഒടുവില്‍ പിടികൂടി. ഇയാളെ കസ്റ്റഡിയിലെടുത്തു. മരിച്ച സനല്‍ സാബു ബസ് ജീവനക്കാരനാണ്. ഇയാളുടെ സുഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനെയാണ് ഗുരുതര പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രാത്രി മൂലമറ്റത്തെ തട്ടുകടയില്‍ ഫിലിപ്പ് ഭക്ഷണത്തിന്റെ പേരില്‍ ബഹളമുണ്ടാക്കി. നാട്ടുകാര്‍ ഇടപെട്ട് ഇയാളെ വാഹനത്തില്‍ കയറ്റിവിടാന്‍ ശ്രമിക്കുകയായിരുന്നു. പ്രകോപിതനായ ഇയാള്‍ വണ്ടിയില്‍ തോക്കെടുത്ത ശേഷം അഞ്ച് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു.അതുവഴി സ്‌കൂട്ടറില്‍ എത്തിയ സനലിന്റെ കഴുത്തിലാണു വെടിയേറ്റത്. തുടര്‍ന്ന് വാഹനത്തില്‍ കടന്നുകളയാന്‍ ശ്രമിച്ച പ്രതി മുട്ടത്തു പൊലീസ് പിടിയിലാവുകയായിരുന്നു.