Monday, May 6, 2024
keralaNewsSports

മൂന്നാം ടെസ്റ്റില്‍ ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ മികവില്‍ ഇംഗ്ലണ്ടിന് മികച്ച ലീഡ്.

ലീഡ്സ്: മൂന്നാം ടെസ്റ്റില്‍ ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ മികവില്‍ ഇംഗ്ലണ്ടിന് മികച്ച ലീഡ്. ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞ പിച്ചിലാണ് ആതിഥേയര്‍ അനായാസം മികച്ച സ്‌കോര്‍ കണ്ടെത്തിയത്. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 423 റണ്‍സാണ് എടുത്തത്. 24 റണ്‍സുമായി ക്രെയ്ഗ് ഓവര്‍ടണും റണ്ണൊന്നുമെടുക്കാതെ ഒലി റോബിന്‍സണുമാണ് ക്രീസില്‍.വിക്കറ്റ് നഷ്ടപ്പെടാതെ 120 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം കളി പുനരാരംഭിച്ച ഇംഗ്ലണ്ടിനായി ഹസീബ് ഹമീദ്, ജോ റൂട്ട്, റോറി ബേണ്‍സ്, ഡേവിഡ് മലാന്‍ എന്നിവരാണ് മികച്ച ബാറ്റിംഗ് പുറത്തെടുത്തത്. ഓപ്പണിംഗ് കൂട്ടുകെട്ട് 135ലാണ് ഇന്ത്യക്ക് പിരിക്കാനായത്. റോറിബേണ്‍സിനെ(61) ക്ലീന്‍ ബൗള്‍ഡാക്കിയാണ് ഇന്ത്യ തുടക്കമിട്ടത്. കൃത്യതയും വേഗം കൊണ്ടും ബുമ്രയും ഷമിയും സിറാജും ഇംഗ്ലീഷ്ബാറ്റിംഗിനെ വിറപ്പിച്ചെങ്കിലും വിക്കറ്റുകള്‍ വീണില്ല. ഹമീദിനെ(68) പുറത്താക്കി രവീന്ദ്രജഡേജയാണ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയത്.എന്നാല്‍ ഇന്ത്യക്ക് മുന്‍തൂക്കം നല്‍കാതെ ജോറൂട്ട് നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക് കയറി. ഡേവ്ിഡ് മലാന്‍ നായകന് മികച്ച പിന്തുണയും നല്‍കി. റിവ്യൂവിലൂടെ സിറാജിന് മലാന്റെ(70) വിക്കറ്റ് ലഭിച്ച ശേഷമാണ് ഇന്ത്യ കളിയിലേക്ക് തിരികെ എത്തിയത്. ബെയര്‍സ്റ്റോ(28), ജോസ് ബട്ലര്‍(7), മൊയീന്‍ അലി(8), സാം കറന്‍(15) എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. 165 പന്തില്‍ 121 റണ്‍സെടുത്ത റൂട്ടിനെ ബുമ്രയാണ് പുറത്താക്കിയത്.ബൗളിംഗില്‍ ഇഷാന്തിന് ഒഴികെ എല്ലാവര്‍ക്കും വിക്കറ്റ് ലഭിച്ചു. ഷമി(3), മുഹമ്മദ് സിറാജ്(2), ജഡേജ(2), ജസ്പ്രീത് ബുമ്ര(1) എന്നിവര്‍ വിക്കറ്റുകള്‍ സ്വന്തമാക്കി. മൂന്ന് ദിവസം ബാക്കി നില്‍ക്കേ ബാറ്റിംഗില്‍ മികച്ച തിരിച്ചുവരവ് നടത്തുക എന്നതു മാത്രമേ ഇന്ത്യക്ക് ഇനി മുന്നിലുള്ളു