Sunday, April 28, 2024
indiaNews

നാഗാലാന്‍ഡിലെ സംഘര്‍ഷം രൂക്ഷമാകുന്നു

നാഗാലാന്‍ഡ്: നാഗാലാന്‍ഡിലെ വെടിവെപ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം രൂക്ഷമാകുന്നു.മോണ്‍ ജില്ലയില്‍ സുരക്ഷ ശക്തമാക്കി.
ഇവിടെ നിരോധനാഞ്ജന പ്രഖ്യാപിച്ചു.പതിമൂന്ന് ഗ്രാമീണര്‍ കൊല്ലപ്പെട്ടതിന്പിന്നാലെ ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൂടി മരിച്ചു. ഇതോടെമരിച്ച ഗ്രാമീണരുടെ എണ്ണം പതിനഞ്ചായി ഒരു ജവാനും കൊല്ലപ്പെട്ടിരുന്നു. അതെ സമയം കൊല്ലപ്പെട്ട ഗ്രാമീണരുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. നാഗാലാന്‍ഡ് മുഖ്യമന്ത്രിനെയ്ഫിയു റിയോ അടക്കമുള്ളവര്‍ ചടങ്ങിന് എത്തും.ശനിയാഴ്ച്ച രാത്രിയാണ് വിഘടനവാദികള്‍ എന്ന് തെറ്റിദ്ധരിച്ച് ഖനി തൊഴിലാളികളായ ഗ്രാമീണരെ സുരക്ഷാ സേന വെടിവച്ചു കൊന്നത്.

നെയ്ഫിയു റിയോ അടക്കമുള്ളവര്‍ ചടങ്ങിന് എത്തും. മറ്റു അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതെയിരിക്കാന്‍ പൊലീസ് ജാഗ്രതയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ മോണിലെ പലയിടങ്ങളിലും മെഴുകുതിരി പ്രതിഷേധം നടന്നു. ശനിയാഴ്ച്ച രാത്രിയാണ് വിഘടനവാദികള്‍ എന്ന് തെറ്റിദ്ധരിച്ച് ഖനി തൊഴിലാളികളായ ഗ്രാമീണരെ സുരക്ഷാ സേന വെടിവച്ചു കൊന്നത്. സംഭവത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. സാഹചര്യം മന്ത്രിയെ ധരിപ്പിച്ചു.സ്ഥിതി വിലയിരുത്താന്‍ കൊഹിമയില്‍ ഇന്ന് ഉന്നതതല യോഗം ചേരുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുക്കും.മൊക്കോക്ചുംഗ് ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

അതിനിടെ നാഗാലാന്‍ഡ് വെടിവെപ്പ് സംബന്ധിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അഞ്ചംഗ സംഘത്തെ നിയോഗിച്ചു.അസം റൈഫിള്‍സ് ക്യാമ്പിന് നേരെ നാട്ടുകാരുടെ ആക്രമണം ഉണ്ടായി. ഇതിനു പിന്നാലെ മേഖലയിലെ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. സുരക്ഷ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് കൊഹിമയിലെ ഹോണ്‍ബില്‍ ഫെസ്റ്റിവലടക്കം റദ്ദാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കൊണ്ടുവന്ന പള്ളിയിലും സംഘര്‍ഷം ഉണ്ടായി. ഇതേത്തുടര്‍ന്നാണ് മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് ഇന്നത്തേക്ക് മാറ്റിവച്ചത്.

നാഗാലാന്റില്‍ സംഘര്‍ഷാവസ്ഥ, അസം റൈഫിള്‍സ് ക്യാമ്പിന് നേരെ ആക്രമണം, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. ഗ്രാമീണര്‍ കൊല്ലപ്പെട്ട വെടിവെപ്പില്‍ പ്രതിഷേധിച്ചെത്തിയ പ്രദേശവാസികള്‍ സംഘടിച്ച് സര്‍ക്കാര്‍ കേന്ദ്രങ്ങളും വാഹനങ്ങളും ആക്രമിച്ചു. മോണ്‍ നഗരത്തിലെ അസം റൈഫിള്‍സിന്റെ ക്യാമ്പാണ് നാട്ടുകാര്‍ ആക്രമിച്ചത്. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് അസം റൈഫിള്‍സ് വൃത്തങ്ങള്‍ അറിയിച്ചു. പ്രതിഷേധക്കാരെ വിരട്ടി ഓടിക്കാന്‍ ആകാശത്തേക്ക് വെടിവെച്ചിരുന്നു.