Connect with us

Hi, what are you looking for?

kerala

ടൂറിസം വകുപ്പിന്റെ അവഗണന; ഇടപ്പാടിയിൽ അന്താരാഷ്ട്ര ശ്രീനാരായണ ഗുരുദേവ പഠന കേന്ദ്രത്തിനായി നിർമ്മിച്ച കെട്ടിടം നോക്കുകുത്തിയാകുന്നു 

പാലാ: അന്താരാഷ്ട്ര ശ്രീനാരായണ ഗുരുദേവ പഠന കേന്ദ്രത്തിനായി ലക്ഷങ്ങൾ ചിലവഴിച്ച്  നിർമ്മിച്ച കെട്ടിടം നോക്കുകുത്തിയാകുന്നു.ഇടപ്പാടി ആനന്ദഷൺമുഖ ക്ഷേത്രത്തിലാണ്  ശ്രീനാരായണ സന്ദേശങ്ങൾ പ്രചരിപ്പിക്കുവാൻ ലക്ഷ്യമിടുന്ന കേന്ദ്രത്തിനായി ഹരിതടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിടം നിർമ്മിച്ചത്.
ഒന്നരക്കോടി രൂപയാണ് കേന്ദ്രത്തിനായി ടൂറിസം വകുപ്പ് അനുവദിച്ചതെങ്കിലും  85 ലക്ഷം രൂപ മുടക്കി 3000 ചതുരശ്ര അടി വിസ്തീർണമുള്ള  കെട്ടിടത്തിന്റെ
പണി പൂർത്തീകരിക്കുകയായിരുന്നു. എന്നാൽ പണി പൂർത്തീകരിച്ചിട്ട്
ഏഴ് വർഷം കഴിഞ്ഞിട്ടും അന്താരാഷ്ട്ര ശ്രീനാരായണ ഗുരുദേവ പഠന കേന്ദ്രം ആരംഭിക്കാൻ കഴിഞ്ഞില്ല.പദ്ധതിക്കായി അനുവദിച്ച ബാക്കി തുകയ്ക്ക് ധ്യാനകേന്ദ്രവും പ്രാർത്ഥനാഹാളും പണിയുവാനാണ്‌ പദ്ധതിയിട്ടിരുന്നത്.
എന്നാൽ തുടർ പ്രവർത്തനങ്ങളുണ്ടായില്ലെന്ന് മാത്രമല്ല ഗുരുതരമായി അവഗണനയും – അനാസ്ഥയുമാണ്  ബന്ധപ്പെട്ടവരിൽ ഉണ്ടായതെന്നും നാട്ടുകാരും പറയുന്നു.കെട്ടിടം ഹരിത ടൂറിസം പദ്ധതിപ്രകാരം നിർമിച്ചതിനാൽ മറ്റ് ആവശ്യങ്ങൾക്കൊന്നും കെട്ടിടം വിനിയോഗിക്കാനും കഴിയില്ല.ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങളെക്കുറിച്ച് അന്താരാഷ്ട്ര തലത്തിലുള്ള പഠനം നടത്തുവാനും ആശയങ്ങൾ പ്രചരിപ്പിക്കുവാനും – സമഗ്ര ഗവേഷണകേന്ദ്രമാണ്  ഇവിടെ ലക്ഷ്യമിട്ടത്. ഗുരുദേവനെക്കുറിച്ചുള്ള പുസ്തകങ്ങളടങ്ങിയ ലൈബ്രറി ഇവിടെ സജ്ജമാക്കുവാനും പദ്ധതിയിട്ടിരുന്നു. ഇതിനാവശ്യമായ പുസ്തകങ്ങളും കെട്ടിടങ്ങളിലേക്കുള്ള ഉപകരണങ്ങളും ടൂറിസം വകുപ്പാണ് ലഭ്യമാക്കേണ്ടത്.
വിദ്യാർഥികൾക്ക് ഇവിടെയെത്തി പഠനവും ഗവേഷണവും നടത്താൻ സാധിക്കുംവിധമാണ് പഠന കേന്ദ്രം വിഭാവനം ചെയ്തിരുന്നത്.തുടർനടപടികൾക്ക് ടൂറിസം വകുപ്പ് അനാസ്ഥ കാണിക്കുകയാണ്. ക്ഷേത്രം ഭാരവാഹികൾ നിരവധിതവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല.1927 ജൂൺ ആറിന്  ശ്രീനാരായണ ഗുരുദേവൻ നേരിട്ടെത്തി പ്രതിഷ്ഠ നടത്തിയ പ്രമുഖ ക്ഷേത്രങ്ങളിലൊന്നാണ് ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രം.ഗുരുദേവൻ വേൽപ്രതിഷ്ഠ നടത്തിയ മൂന്ന് ക്ഷേത്രങ്ങളിലൊന്നുമാണ് ഈ വേൽമുരുക ക്ഷേത്രം.

You May Also Like

Local News

എരുമേലി : മകളുടെ വിവാഹം നിശ്ചയം നടത്താന്‍ പഞ്ചായത്ത് വക തകര്‍ന്ന റോഡ് വീട്ടുകാര്‍ സഞ്ചാര യോഗ്യമാക്കി. എരുമേലി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ഒഴക്കനാട് റോഡാണ് താമസക്കാരനായ പുഷ്പവിലാസം പ്രസാദും – സുഹൃത്തുക്കളും...

kerala

എരുമേലി: കക്കൂസിലെ വെള്ളം ഉപയോഗിച്ച് ശബരിമല തീർത്ഥാടകർക്ക് ചായ – കാപ്പി കൊടുത്തുവെന്ന പരാതിയിൽ കച്ചവടക്കാരെ റവന്യൂ സ്ക്വാഡ് കയ്യോടെ പിടികൂടി. എരുമേലി ദേവസ്വം ബോർഡ് വലിയ പാർക്കിംഗ് ഗ്രൗണ്ടിനോട് ചേർന്ന കടയിലാണ് സംഭവം....

Local News

ചായക്ക് കക്കൂസിലെ വെള്ളം : തീര്‍ത്ഥാടനത്തോട് വെറുപ്പുള്ള ഒരാളേയും കച്ചവടം ചെയ്യാന്‍ അനുവദിക്കരുത് എരുമേലി: ദേവസ്വം ബോര്‍ഡ് ലേലം ചെയ്തു കൊടുത്ത കടയില്‍ കക്കൂസിലെ വെള്ളം ഉപയോഗിക്കുന്ന ചായ – കാപ്പി –...

kerala

എരുമേലി: എരുമേലി കാരിത്തോടിന് സമീപം താമസിക്കുന്ന തോപ്പിൽ അനീഷ് (35), ഭാര്യ സൂസൻ (28) എന്നിവർക്ക് കടന്നൽ കുത്തേറ്റു പരിക്ക്. പരിക്കേറ്റവരെ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ മെഡിക്കൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. ഇന്ന്...