Monday, May 6, 2024
keralaNewspolitics

ബഫര്‍ സോണ്‍: കുടിയൊഴിപ്പിക്കേണ്ടി വന്നാല്‍ വലിയ വില കൊടുക്കേണ്ടി വരും

ചങ്ങനാശ്ശേരി: ബഫര്‍ സോണിന്റെ പേരില്‍ ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വന്നാല്‍ സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നല്‍കി.                    ബഫര്‍സോണുമായി ബന്ധപ്പെട്ട പ്രശ്‌നം നിലനില്‍ക്കുന്ന എല്ലാ പഞ്ചായത്തുകളിലും വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക സമിതികള്‍ രൂപീകരിക്കണം. സുപ്രീംകോടതിയില്‍ നിന്നുള്ള സമയം നീട്ടി കിട്ടാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. ബഫര്‍ സോണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഫര്‍സോണില്‍ വിവാദമായ ഉപഗ്രസര്‍വ്വെ റിപ്പോര്‍ട്ട് മാറ്റി 2021 ല്‍ കേന്ദ്രത്തിന് നല്‍കിയ സീറോ ബഫര്‍സോണ്‍ റിപ്പോര്‍ട്ട് അടിസ്ഥാന രേഖയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് തന്നെ ഭൂപടം അടങ്ങിയ സീറോ ബഫര്‍ സോണ്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് പരാതികള്‍ കേള്‍ക്കും. അതേ സമയം ഉപഗ്രഹസര്‍വ്വെ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ നല്‍കുമോ എന്നതില്‍ സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കുന്നില്ല. ഉപഗ്രഹ സര്‍വേയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും കേള്‍ക്കുമെന്നും ഫില്‍ഡ് സര്‍വേയിലൂടെ എല്ലാം പരിഹരിക്കുമെന്നും ഇന്ന് മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി.     വ്യാപക പരാതികളും പ്രതിഷേധങ്ങളും ഉയരുന്ന സാഹചര്യത്തിലാണ് റിമോട്ട് സെന്‍സിംസ്ഗ് ആന്റ് എന്‍വിയോണ്‍മെന്റ് സെന്റര്‍ തയ്യാറാക്കിയ ഉപഗ്രഹ സര്‍വ്വെ റിപ്പോര്‍ട്ടിന് പകരം 2021 ലെ സീറോ ബഫര്‍സോണ്‍ റിപ്പോര്‍ട്ടിന് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. ജനവാസകേന്ദ്രങ്ങളെ പൂര്‍ണ്ണമായും ബഫര്‍സോണില്‍ നിന്നും ഒഴിവാക്കിയാണ് സര്‍ക്കാര്‍ 2021 വനം പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടിനറെ ഉള്ളടക്കമാണ് സര്‍ക്കാറിന്റെ നയമെന്ന് അറിയിച്ച് പ്രതിഷേധം തണുപ്പിക്കാനാണ് ശ്രമം. ബഫര്‍സോണ്‍ മേഖലയെ കുറിച്ച് തയ്യാറാക്കിയ പ്രത്യേക ഭൂപടവും റിപ്പോര്‍ട്ടിന്റെ ഭാഗമാണ്. ഇത് പ്രസിദ്ധീകരിച്ച് ബഫര്‍സോണില്‍ നിന്നും കൂടുതലെന്തെങ്കിലും ഒഴിവാക്കണമെങ്കില്‍ അതും ചെയ്യാമെന്നാണ് സര്‍കക്കാര്‍ വാഗ്ദാനം.സീറോ ബഫര്‍ റിപ്പോര്‍ട്ടിന് മുന്‍ഗണന നല്‍കുമ്പോഴും സുപ്രീം കോടതി ആവശ്യപ്പെട്ട് ഉപഗ്രസര്‍വ്വെ റിപ്പോര്‍ട്ടാണെന്നതിനാല്‍ സര്‍ക്കാറിന് അത് അങ്ങിനെ തള്ളിക്കളയാനാകില്ല. 68 ലക്ഷം രൂപ മുടക്കി തയ്യാറാക്കിയിട്ടും അപൂര്‍ണ്ണമെന്ന് സമ്മതിക്കേണ്ടി വന്ന റിപ്പോര്‍ട്ട് ബഫറില്‍ സര്‍ക്കാന്റി ഉദാസീന നിലപാടിന്റെ തെളിവാണ്. ഉപഗ്രസര്‍വ്വെ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കുമോ ഇല്ലയോ എന്നതില്‍ ഇപ്പോഴും വ്യക്തമായ വിശദീകരണമില്ല. ഉപഗ്ര സര്‍വവ്വെ റിപ്പോര്‍ട്ടിലും സീറോ ബഫര്‍ റിപ്പോര്‍ട്ടിലുമുള്ള പരാതികള്‍ സ്വീകരിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. പരാതികളില്‍ അതിവഗം ഫീല്‍ഡ് സെര്‍വവ്വെ നടത്തും. ഉദ്യോഗസ്ഥരുടെ പരിശീലനം തീരുന്ന മുറക്ക് സര്‍വെ തുടങ്ങാനാണ് ഇന്ന് ധന-റവന്യു-വനം മന്ത്രിമാര്‍ വിളിച്ച് പഞ്ചായത്ത് ഭാരവാഹികളുടെ യോഗത്തിലെ തീരുമാനം. ഈ ഫീല്‍ഡ് സര്‍വ്വെ റിപ്പോര്‍ട്ട് കൂടി സുപ്രീം കോടതിയില്‍ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമം.