Tuesday, May 7, 2024
keralaNewsObituary

പെണ്‍കുട്ടിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: പ്രണയത്തില്‍ നിന്നും സംഗീത പിന്മാറിയതാണ് വര്‍ക്കലയില്‍ പെണ്‍കുട്ടിയെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ കാരണമെന്നാണ് പൊലീസ് പറയുന്നത്.  പ്രതി ഗോപുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ രാത്രി 1.30 ഓടെയാണ് സംഗീത ക്രൂരമായി കൊല്ലപ്പെട്ടത്. സഹോദരിക്കൊപ്പം ഉറങ്ങാന്‍ കിടന്ന സംഗീതയെ മറ്റൊരു നമ്പറില്‍ ചാറ്റ് ചെയ്ത് രാത്രി വീടിന് പുറത്തേക്ക് വിളിച്ചിറക്കിയാണ് സുഹൃത്തായ ഗോപു ആക്രമിച്ചത്. ഹെല്‍മെറ്റ് ധരിച്ചാണ് ഗോപു സംഗീതയെ കാണാനെത്തിയത്. എന്നാല്‍ സംസാരത്തിനിടെ സംശയം തോന്നിയ പെണ്‍കുട്ടി ഹെല്‍മെറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ ഗോപു സംഗീതയെ കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. പേപ്പര്‍ മുറിക്കുന്ന കത്തി ഉപയോഗിച്ച് സംഗീതയുടെ കഴുത്തിനാണ് ഗോപു വെട്ടിയത്. മുറിവേറ്റ സംഗീത പേടിച്ച് വീട്ടിലേക്ക് ഓടി. രക്തത്തില്‍ കുളിച്ച നിലയില്‍ ആണ് മകള്‍ വാതിലില്‍ മുട്ടിയത് എന്ന് സംഗീതയുടെ അച്ഛന്‍ സജീവ് പൊലീസിന് മൊഴി നല്‍കി. കഴുത്തില്‍ ആഴത്തില്‍ മുറിഞ്ഞിരുന്നു. ഉടനെ തന്നെ സംഗീതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.                              കത്തിയുമായി വീട്ടിലെത്തിയ ഗോപു സംഗീതയുടെ കഴുത്തറക്കുകയായിരുന്നു. ഗുരുതരമായി മുറിവേറ്റ് പിടഞ്ഞ സംഗീത തന്നെയാണ് കതകില്‍ മുട്ടി അച്ഛനെ വിളിച്ചത്. കരച്ചിലിന്റെ ശബ്ദം കേട്ടാണ് ഉണരുന്നത്. കതകില്‍ അടിക്കുന്ന ശബ്ദവും കേള്‍ക്കുന്നുണ്ട്. ആരാണെന്ന് ചോദിച്ചിട്ട് മിണ്ടിയില്ല. അവള്‍ക്ക് മിണ്ടാന്‍ പറ്റുന്നുണ്ടായില്ല. ജനല്‍ തുറന്നപ്പോള്‍ കൈ പിടയ്ക്കുന്നതാണ് കണ്ടത്. പെട്ടെന്ന് വാതില്‍ തുറന്നപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മകളെയാണ്. അവളെ കെട്ടിപ്പിടിച്ച് എന്ത് പറ്റി മോളെയെന്ന് ചോദിച്ചു. അവള്‍ക്ക് പറയാന്‍ പറ്റുന്നുണ്ടായില്ല. പിടയുകയായിരുന്നു’ അച്ഛന്‍ സജീവ് പറഞ്ഞു.