Saturday, April 27, 2024
indiaNewspolitics

ജവഹര്‍ലാല്‍ നെഹ്‌റു സ്വാതന്ത്ര്യരാത്രിയില്‍ സ്വീകരിച്ച ചെങ്കോല്‍ ലോക്‌സഭയില്‍ സ്ഥാപിക്കും

ദില്ലി : ജവഹര്‍ലാല്‍ നെഹ്‌റു സ്വാതന്ത്ര്യരാത്രിയില്‍ സ്വീകരിച്ച ചെങ്കോല്‍ സ്ഥാപിച്ച് പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍. ജവഹര്‍ലാല്‍ നെഹ്‌റു സ്വാതന്ത്ര്യരാത്രിയില്‍ സ്വീകരിച്ച ചെങ്കോലാണ് വീണ്ടും ദില്ലിയിലെത്തിച്ച് ലോക്‌സഭയില്‍ സ്ഥാപിക്കുക. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയ്ക്ക് എങ്ങനെ അധികാരം കൈമാറണമെന്ന സംശയം ബൗണ്ട് ബാറ്റണ്‍ പ്രഭു ജവഹര്‍ലാല്‍ നെഹ്‌റുവിനോട് ഉന്നയിച്ചു. സി രാജഗോപാലാചാരിയാണ് ഇതിന് പോംവഴി കണ്ടെത്തിയത്.                                         

 

 

 

 

 

 

തമിഴ്‌നാട്ടിലെ തിരുവാടുതുറൈ അധീനം എന്ന സന്ന്യാസി മഠത്തിനോട് ഒരു ചെങ്കോല്‍ നിര്‍മ്മിച്ച് നല്‍കാന്‍ അഭ്യര്‍ത്ഥിച്ചു. പ്രത്യേക വിമാനത്തില്‍ സന്ന്യാസിമാര്‍ കൊണ്ടുവന്ന ആ ചെങ്കോല്‍ ആദ്യം മൗണ്ട് ബാറ്റണ് നല്‍കി. പിന്നീട് തിരിച്ചുവാങ്ങി, ആഗസ്റ്റ് പതിനാല് രാത്രി പതിനൊന്ന് നാല്പത്തിയഞ്ചിന് ജവഹര്‍ലാല്‍ നെഹ്‌റു സന്യാസിമാരില്‍ നിന്നും ചെങ്കോല്‍ സ്വീകരിച്ചു. അധികാര കൈമാറ്റത്തിന്റെ പ്രതീകമായി ഈ ചെങ്കോല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നിലവില്‍ അലഹബാദിലുള്ള ചെങ്കോല്‍ ഉദ്ഘാടന ദിവസം പൂജയ്ക്കു ശേഷം പ്രധാനമന്ത്രി സ്വീകരിക്കും. ഇത് സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളില്‍ സ്ഥാപിക്കും. ശിവവാഹനമായ നന്ദിയുടെ അടയാളമുള്ള ചോള സാമ്രാജ്യത്തിന്റെ പ്രതീകമായ ഈ ചെങ്കോല്‍ പിന്നീടെല്ലാവരും മറന്നത് ചര്‍ച്ചയാക്കുക കൂടിയാണ് സര്‍ക്കാര്‍ ലക്ഷ്യം. ചെങ്കോലിന്റെ ചരിത്രം പറയുന്ന വെബ്‌സൈറ്റും സര്‍ക്കാര്‍ തുടങ്ങി. പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണത്തില്‍ നാല്പതിനായിരത്തോളം പേര്‍ പങ്കാളികളായി. തൊഴിലാളികളെ ചടങ്ങില്‍ പ്രധാനമന്ത്രി ആദരിക്കും. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ക്ഷണിച്ചെന്നും പങ്കെടുക്കുന്ന കാര്യം അവര്‍ തീരുമാനിക്കട്ടെയെന്നുമാണ് പ്രതിപക്ഷ പ്രതിഷേധത്തോടുള്ള അമിത് ഷായുടെ പ്രതികരണം. പ്രധാനമന്ത്രിയുടെ വിശാല കാഴ്ചപ്പാടാണ് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനത്തിലേക്ക് നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് മോദി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതിനെ സര്‍ക്കാര്‍ ന്യായീകരിക്കുന്നത്.