Saturday, April 27, 2024
keralaNewsObituary

പെട്രോള്‍ പമ്പ് ഉടമയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ

തൃശൂര്‍ : കയ്പമംഗലത്തെ പെട്രോള്‍ പമ്പ് ഉടമ കോഴിപ്പറമ്പില്‍ മനോഹരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. പ്രതികളായ കയ്പമംഗലം സ്വദേശി കല്ലിപറമ്പില്‍ അനസ്, കുന്നത്ത് അന്‍സാര്‍, കുറ്റിക്കാടന്‍ സ്റ്റിയൊ എന്നിവര്‍ക്കെതിരെയാണ് ഇരിഞ്ഞാലക്കുട അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് കെ എസ് രാജീവ് ശിക്ഷ വിധിച്ചത്. തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി, തെളിവ് നശിപ്പിക്കല്‍ എന്നിങ്ങനെ മറ്റു വകുപ്പുകളിലും ശിക്ഷയുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. 2019 ഒക്ടോബറിലായിരുന്നു മനോഹരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. പമ്പടച്ച് വീട്ടില്‍ പോവുകയായിരുന്ന മനോഹരനെ പിന്തുടര്‍ന്ന സംഘം കാറില്‍ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം റോഡില്‍ തള്ളുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍ കെ ഉണ്ണികൃഷ്ണന്‍ ഹാജരായി.