Friday, April 26, 2024
indiaNewsSports

ഗുസ്തി താരങ്ങളുടെ ഹര്‍ജി: കേസ് നിരീക്ഷിക്കാനാവില്ലെന്ന് സുപ്രീം കോടതി

ദില്ലി: ഗുസ്തിതാരങ്ങളുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ കോടതി കൂടുതല്‍ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. പരാതിക്കാര്‍ക്ക് എന്തെങ്കിലും വിഷയം ഉയര്‍ന്നാല്‍ മജിസ്‌ട്രേറ്റിനെയോ ഹൈക്കോടതിയെയോ സമീപിക്കാം. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനായിരുന്നു ഹര്‍ജിയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ബ്രിജ് ഭൂഷണിന് വേണ്ടി ഹരീഷ് സാല്‍വെയാണ് ഹാജരായത്. തന്നെ കക്ഷി ചേര്‍ക്കാതെയാണ് ഹര്‍ജി നല്‍കിയതെന്ന് ബിജെപി എംപി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗ് വാദിച്ചു. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയെന്ന് കേന്ദ്രം അറിയിച്ചു. എന്നാല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെയുള്ള മൊഴി രേഖപ്പെടുത്തിയോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു സോളിസിറ്റര്‍ ജനറലിന്റെ മറുപടി. പ്രായപൂര്‍ത്തിയാകാത്ത പരാതിക്കാരിക്കും കേസിലെ മറ്റ് പരാതിക്കാര്‍ക്കും സുരക്ഷ നല്‍കിയെന്നും കേന്ദ്രം അറിയിച്ചു.
നിയമപ്രകാരം മൊഴി രേഖപ്പെടുത്തിയത് 4 പേരുടെ മാത്രമാണെന്ന് പരാതിക്കാര്‍ പറഞ്ഞു. ബ്രിജ്ഭൂഷണ്‍ എല്ലാ ദിവസവും ടിവിയില്‍ സംസാരിച്ച് താരമാകുന്നു. പരാതിക്കാരുടെ പേര് ബ്രിജ്ഭൂഷണ്‍ വിളിച്ചു പറയുന്നു. കോടതി ഉത്തരവ് നല്‍കുന്നുവെന്നും പരാതിക്കാര്‍ പറഞ്ഞു. മരം ചെയ്യുന്ന ഗുസ്തി താരങ്ങളും പൊലീസും തമ്മിലുള്ള സംഘര്‍ഷത്തിന്‍െ പശ്ചാത്തലത്തില്‍ ജന്തര്‍ മന്തറില്‍ പൊലീസ് സുരക്ഷാ വിന്യാസം ശക്തമാക്കി. ജന്തര്‍ മന്തറിലേക്കുള്ള എല്ലാ വഴികളും പൊലീസ് ബാരിക്കേട് വെച്ച് തടഞ്ഞു.