Friday, May 3, 2024
indiakeralaNewspoliticsworld

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് തവണ ജലപീരങ്കി

തിരുവനന്തപുരം: ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനവേദിയില്‍ ബിജെപി പ്രതിഷേധം. പൂജപ്പുര തിരുമല റോഡില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം കണക്കിലെടുത്ത് നേരത്തെ തന്നെ പൂജപ്പുര റോഡ് പൊലീസ് അടച്ചിരുന്നു. ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനവേദിയിലെ ബാരിക്കോഡ് തകര്‍ക്കാന്‍ ബിജെപി പ്രവര്‍ത്തകരുടെ ശ്രമിച്ചതോടെയാണ് പൂജപ്പുരയില്‍ സംഘര്‍ഷം ഉടലെടുത്തത്. വനിത ബിജെപി പ്രവര്‍ത്തകരടക്കം ബാരിക്കേട് മറികടക്കാന്‍ ശ്രമമിച്ചു.  ബാരിക്കേഡ് ഇല്ലാത്ത വിടവിലൂടെ തള്ളിക്കയറാനുള്ള ശ്രമവും പൊലീസ് തടഞ്ഞു. പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധം കടുത്തതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ നാല് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ദേശീയതലത്തില്‍ വന്‍ചര്‍ച്ചയും വിവാദവുമായ ബിബിസി ഡോക്യുമെന്റി സംസ്ഥാനത്തും ഉണ്ടാക്കുന്നത് വലിയ അലയോലികളാണ്. ഗുജറാത്ത് കലാപം പ്രമേയമാക്കിയ ഡോക്യുമെന്ററിക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഇടത് യുവജന വിദ്യാര്‍ത്ഥി സംഘടനകളും കോണ്‍ഗ്രസും രംഗത്തെത്തി. ക്യാമ്പസുകളിലും പുറത്തും വ്യാപകമായി ഉച്ചമുതല്‍ പ്രദര്‍ശനങ്ങളൊരുക്കി. പ്രദര്‍ശനം തടയുമെന്ന് യുവമോര്‍ച്ച പ്രഖ്യാപിച്ചു. പലയിടത്തും പ്രദര്‍ശനം സംഘര്‍ഷങ്ങള്‍ക്കുമിടയാക്കി. വിവാദങ്ങള്‍ക്കിടെ നരേന്ദ്ര മോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി കേരളത്തിലൂടനീളം പ്രദര്‍ശിപ്പിച്ച് ഇടത് സംഘടനകളും കോണ്‍ഗ്രസും. പാലക്കാട് വിക്ടോറിയ കോളേജില്‍ എസ്എഫ്‌ഐ മുന്‍കയ്യെടുത്ത് നടത്തിയ പ്രദര്‍ശനത്തിനിടെ ഹാളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യുവമോര്‍ച്ചാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. അനുമതിയില്ലാതെയുള്ള പ്രദര്‍ശനത്തിനെതിരെ പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കി.തിരുവനന്തപുരം മാനവീയം വീഥിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. എതിര്‍പ്പുമായെത്തിയ യുവമോര്‍ച്ചാ പ്രവര്‍ത്തകരെ നീക്കിയ ശേഷമായിരുന്നു പ്രദര്‍ശനം. കൊച്ചി ലോ കോളേജിന് മുന്നില്‍ എസ്എഫ്‌ഐ ആണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ സെമിനാര്‍ കോപംള്കസില്‍ അനുമതി നിഷേധിച്ചതോടെ പോര്‍ട്ടിക്കോയില്‍ പ്രദര്‍ശനമൊരുക്കി. തിരുവനന്തപുരം ലോ കോളേജില്‍ ഡോക്യു പ്രദര്‍ശന ശേഷം എസ്എഫ്‌ഐ മോദിയുടെ കോലം കത്തിച്ചു. കോഴിക്കോട് സരോജ് ഭവനില്‍ ഡിഐഎഫ്‌ഐയുടെ നേതൃത്വതതിലായിരുന്നു പ്രദര്‍ശനം.പാലക്കാട് വിക്ടോറിയ കോളേജില്‍ എസ്എഫ്‌ഐ മുന്‍കയ്യെടുത്തായിരുന്ന പ്രദര്‍ശനം. ഹാളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യുവമോര്‍ച്ചാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അനുമതിയില്ലാതെയുള്ള പ്രദര്‍ശനത്തിനെതിരെ പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കി. തിരുവനന്തപുരം മാനവീയം വീഥിയല്‍ ഇന്ത്യ ദ മോദി ക്വസ്റ്റ്യന്‍ പ്രദര്‍ശനം യൂത്ത് കോണ്‍ഗ്രസ് വക. ഷോ തുടങ്ങും മുമ്പ് എതിര്‍പ്പുമായി യുവമോര്‍ച്ചാ പ്രവര്‍ത്തകരെത്തി. ഇരുപക്ഷവും തമ്മില്‍ മുദ്രാവാക്യം വിളി. ഒടുവില്‍ പൊലീസ് യുവമോര്‍ച്ച പ്രവര്‍ത്തകരെ നീക്കിയ ശേഷമായിരുന്നു പ്രദര്‍ശനം.