Wednesday, May 8, 2024
keralaNews

ആലുവ പീഡനം: പോലീസ് കുറ്റപത്രം സമര്‍പ്പച്ചു

കൊച്ചി: ആലുവയില്‍ എട്ടുവയസുകാരിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പച്ചു. എറണാകുളം പോക്സോ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 1262 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ക്രിസ്റ്റിന്‍ രാജാണ് ഏക പ്രതി.

115 സാക്ഷികളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 30 രേഖകളും 18 തൊണ്ടിമുതലുകളും പോലീസ് കോടതിയില്‍ ഹാജരാക്കി. പീഡനം, തട്ടിക്കൊണ്ടുപോകല്‍ എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

സെപ്റ്റംബര്‍ ഏഴിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ആലുവ എടയപ്പുറത്തെ വീട്ടില്‍ ഉറങ്ങിക്കിടന്ന ഇതരസംസ്ഥാനക്കാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയക്കാകുകയായിരുന്നു. പുലര്‍ച്ചയോടെ വീട്ടില്‍ കടന്ന പ്രതി കുട്ടിയെ എടുത്ത് പാടത്ത് എത്തിച്ചാണ് ഉപദ്രവിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ട് പ്രദേശവാസികള്‍ തിരഞ്ഞ് ഇറങ്ങിയതോടെ ക്രിസ്റ്റിന്‍ രാജ് ഓടി രക്ഷപ്പെട്ടു.

സംഭവം നടന്ന് അന്ന് വൈകിട്ട് തന്നെ പ്രതിയെ പിടികൂടി. ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്നും പെരുമ്പാവൂരില്‍ ഒരു പോക്‌സോ കേസിലും വയോധികയെ പീഡിപ്പിച്ച കേസിലും ക്രിസ്റ്റിന്‍ രാജ് പ്രതിയാണെന്നും പോലീസ് പറയുന്നു.