Monday, May 6, 2024
keralaNews

പോക്സോ കേസ് അമ്മയുടെ സാന്നിദ്ധ്യത്തില്‍ പെണ്‍കുട്ടിയെ ബന്ധുക്കള്‍ തട്ടിക്കൊണ്ട് പോയി മുത്തശ്ശി

പാലക്കാട്: പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ ബന്ധുക്കള്‍ തട്ടിക്കൊണ്ട് പോയത് അമ്മയുടെ സാന്നിദ്ധ്യത്തിലെന്ന് മുത്തശ്ശി. സംഭവ സമയം കുട്ടിയ്ക്കൊപ്പം അമ്മയും ഉണ്ടായിരുന്നു. മൊഴി മാറ്റുന്നതിന് വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നും പെണ്‍കുട്ടി വ്യക്തമാക്കി.     അമ്മയേയും പ്രതിയേയും കണ്ടയുടനെ കുട്ടി ഓടി മുറിയില്‍ ഒളിച്ചു. കുട്ടിയെ മര്‍ദ്ദിച്ച ശേഷമാണ് ബന്ധുക്കള്‍ പിടിച്ചുകൊണ്ട് പോയത്. തടുക്കാന്‍ ശ്രമിച്ച തന്റെ വിരല്‍ ഒടിച്ചു. മര്‍ദ്ദനത്തില്‍ മാതൃസഹോദരന്റെ തോളെല്ലിന് പരിക്കേറ്റിട്ടുണ്ടെന്നും മുത്തശ്ശി വ്യക്തമാക്കി.

മൊഴിമാറ്റാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വിചാരണക്ക് മുന്‍പ് മൊഴി മാറ്റിക്കാന്‍ നേരത്തേയും പല തവണ ശ്രമിച്ചിരുന്നു. കുട്ടി അമ്മക്കൊപ്പം ഉണ്ടാകും എന്നാണ് കരുതുന്നത് മൊഴി മാറ്റാന്‍ കുട്ടിയെ ഉപദ്രവിക്കുമോയെന്ന് ആശങ്കയുണ്ട്.                                                താനും കുട്ടിയും അദ്ധ്യാപികയും ചേര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. കുട്ടിയെ എങ്ങനെയെങ്കിലും തിരിച്ചു കിട്ടണമെന്നും മുത്തശ്ശി ആവശ്യപ്പെട്ടു.

കുട്ടിയുടെ പേരില്‍ മൂന്ന് ലക്ഷം രൂപ ഇടാമെന്ന് പ്രതിയുടെ ബന്ധുക്കള്‍ പറഞ്ഞതായി കുട്ടിയുടെ മറ്റൊരു ബന്ധു പറഞ്ഞു. 18 വയസ്സു കഴിയാതെ കുട്ടിയെ ചൈല്‍ഡ് ലൈന്‍ വിട്ടുതരില്ല. മൊഴി മാറ്റിപ്പറിയിക്കാന്‍ പറ്റുമോയെന്ന് ആവശ്യപ്പെട്ടതായും ബന്ധു വ്യക്തമാക്കി.

അതേസമയം കുട്ടിയെ ഇനിയും കണ്ടെത്താനായിട്ടില്ല. കുട്ടിയുടെ മാതാപിതാക്കളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ഇതാണ് പോലീസിനെ കുഴയ്ക്കുന്നത്. ചെറിയച്ഛനായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്. ഇയാളില്‍ നിന്ന് നേരത്തെയും കുട്ടിക്ക് ഭീഷണി ഉണ്ടായിരുന്നു.