Saturday, April 27, 2024
keralaNewsObituary

കൊച്ചി ഇരട്ടക്കൊല കേസില്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷം ചുരുളഴിയുന്നു. പ്രതി റിപ്പര്‍ ജയാനന്ദന്‍ തന്നെ

കൊച്ചി: വൃദ്ധ സഹോദരങ്ങളെ ആക്രമിച്ച് കൊലപ്പെടുത്തിയ ഇരട്ടക്കൊല കേസില്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷം ചുരുളഴിയുന്നു. ഈ കേസിലും പ്രതി കുപ്രസിദ്ധ കൊലയാളി റിപ്പര്‍ ജയാനന്ദനാണെന്ന് തെളിഞ്ഞു.                                                        2004ല്‍ ഇടപ്പള്ളി പോണേക്കര സ്വദേശികളായ വൃദ്ധ സഹോദരങ്ങളെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് ജയാനന്ദന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. റിപ്പര്‍ ജനാനന്ദനെ കോടതിയില്‍ ഹാജരാക്കിയ ശേഷം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഇയാളെ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കുമെന്ന് എഡിജിപി ശ്രീജിത്ത് അറിയിച്ചു. എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഇത്തരത്തിലുള്ളവരെ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. റിപ്പര്‍ ജയാനന്ദന്‍ നിലവില്‍ ജയിലിലാണ്. എങ്കിലും എല്ലാ പോലീസുകാര്‍ക്കും ജയില്‍ വകുപ്പിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും എഡിജിപി അറിയിച്ചു. കൊലപാതകത്തിന് പുറമെ സ്ത്രീകളെ കൊന്ന ശേഷം ലൈംഗികമായും ഇയാള്‍ ഉപയോഗിച്ചിരുന്നതായി എഡിജിപി അറിയിച്ചു.