Sunday, May 5, 2024
keralaNewspolitics

കേരള കോണ്‍ഗ്രസ് ബി പിളര്‍ന്നു.

കൊച്ചി: കേരള കോണ്‍ഗ്രസ് ബി പിളര്‍ന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി ആര്‍ ബാലകൃഷ്ണ പിള്ളയുടെ മകള്‍ ഉഷാ മോഹന്‍ദാസിനെ തെരഞ്ഞെടുത്തു.കെ ബി ഗണേഷ് കുമാറിനെ എതിര്‍ക്കുന്ന നേതാക്കള്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നാണ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തത്.ഗണേഷ് കുമാര്‍ പാര്‍ട്ടി ചെയര്‍മാന്‍ ആയത് ആരുടെയും അറിവോടെയല്ല എന്നാണ് വിമത വിഭാഗത്തിന്റെ നിലപാട്.ഗണേഷ് കുമാര്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തുടരുമെന്ന് ഉഷ മോഹന്‍ദാസ് പറഞ്ഞു.പാര്‍ട്ടിയുടെ ബോര്‍ഡ് കോര്‍പ്പറേഷന്‍ പി എസ് സി മെമ്പര്‍ പദവികളുടെ നിയമനത്തില്‍ അഴിമതി നടന്നിട്ടുണ്ട്.. ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഇടതുമുന്നണിയെ സമീപിക്കാനാണ് പുതിയ ഭാരവാഹികളുടെ നീക്കം.. സംസ്ഥാന കമ്മിറ്റിയിലെ 84 അധികം പേരുടെ പിന്തുണയുണ്ടെന്നാണ് ഉഷ മോഹന്‍ദാസ് അവകാശവാദം.രണ്ടാം പിണറായി സര്‍ക്കാരില്‍ ഒന്നാം ഊഴത്തില്‍ തന്നെ മന്ത്രിയാവാനുള്ള ഗണേഷ് കുമാറിന്റെ സാധ്യത ഇല്ലാതാക്കിയത് സഹോദരി ഉഷയമായി ഉണ്ടായിരുന്നു കുടുംബപ്രശ്‌നങ്ങളാണ്. കേരള കോണ്‍ഗ്രസ് ബിയുടെ സ്ഥാപക ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണണപിള്ളയുടെ മരണശേഷം അദ്ദേഹത്തിന്റെ സ്വത്തിനെ ചൊല്ലി സഹോദരിയുമായുണ്ടായ തര്‍ക്കം മന്ത്രിസഭ രൂപീകരണ ചര്‍ച്ചയില്‍ ഗണേഷിന് തിരിച്ചടിയാകുകയായിരുന്നു. മരണത്തിന് മുന്‍പ് ബാലകൃഷ്ണ പിള്ളയെഴുതിയ വില്‍പ്പത്രത്തില്‍ ക്രമക്കേട് നടന്നെന്ന പരാതിയാണ് സഹോദരി ഉയര്‍ത്തുന്നത്.ഗണേഷിന്റെ മൂത്ത സഹോദരി ഉഷ മോഹന്‍ദാസും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് മോഹന്‍ദാസും ഈ പരാതിയുമായി മുഖ്യമന്ത്രിയേയും കോടിയേരി ബാലകൃഷ്ണനേയും കണ്ടു. ചില തെളിവുകളും ഇവര്‍ ഹാജരാക്കിയെന്നാണ് സൂചന. ഈ ഘട്ടത്തില്‍ ഗണേഷിനെ മന്ത്രിയാക്കുന്നത് മന്ത്രിസഭയുടെ പ്രതിഛായക്ക് കളങ്കമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഗണേഷിനെ ആദ്യ ടേമില്‍ മന്ത്രിസ്ഥാനം നല്‍കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചത്.അതേ സമയം ബാലകൃഷ്ണപിള്ളയെഴുതിയ വില്‍പ്പത്രത്തില്‍ യാതൊരു തിരിമറിയും നടന്നില്ലെന്ന് അദ്ദേഹത്തിന്റെ സന്തത സഹചാരിയും വില്‍പ്പത്രത്തിലെ സാക്ഷിയുമായ പ്രഭാകരന്‍ പിള്ള വെളിപ്പെടുത്തിയിരുന്നു. ഉഷ മോഹന്‍ദാസിന്റെ ആരോപണങ്ങള്‍ തള്ളിയ സാക്ഷി പ്രഭാകരന്‍ പിള്ള ഗണേഷിന് വില്‍പ്പത്രത്തെ കുറിച്ച് അറിവില്ലായിരുന്നെന്നും പറഞ്ഞിരുന്നു.