Friday, May 3, 2024
keralaNews

കൂടുതല്‍ ദൃശ്യങ്ങള്‍ പൊലീസിന് കൈമാറി

കൊച്ചിയില്‍ മോഡലുകളുടെ മരണത്തില്‍ ഡി.ജെ.പാര്‍ട്ടി നടന്ന ഹോട്ടലിലെ നിര്‍ണായക ദൃശ്യങ്ങള്‍ അടങ്ങുന്ന ഡി.വി.ആര്‍, ഹോട്ടല്‍ ഉടമ റോയ് വയലാട്ട് പോലീസിന് കൈമാറി. റോയിയെ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴാണ് ഡി.വി.ആറുമായി ഹാജരായത്. ഒരു ഡി.വി.ആര്‍.കൂടി ലഭിക്കാന്‍ ഉണ്ടന്ന് എ.സി.പി അറിയിച്ചു. റോയിയെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്.ഇതാണ് ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട്. മിസ് കേരള അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ട അപകടത്തിനു മൂന്‍പ് ഡി.ജെ.പാര്‍ട്ടി നടന്നത് റോയ് വയലാട്ടിന്റെ ഹോട്ടലില്‍ ആയിരുന്നു. ഇവിടത്തെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചെന്ന ആരോപണത്തിലാണ് റോയിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. രാവിലെ 10.30ന് റോയ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. അസിസ്റ്റന്റ് കമീഷണര്‍ നിസാമുദ്ദീന്റെ നേതൃത്യത്തിലാണ് ചോദ്യം ചെയ്യല്‍. റോയ് നശിപ്പിച്ചെന്നു ഹോട്ടല്‍ ജീവനക്കാര്‍ മൊഴി നല്‍കിയ രണ്ട് ഡി.വി.ആറുകളില്‍ ഒരെണ്ണം പോലീസിന് കൈമാറി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും ഇതുവരെ റോയ് ഹാജരായിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം നിയമപരമായി നോട്ടീസ് നല്‍കി വിളിപ്പിക്കുകയായിരുന്നു. മരിച്ച മോഡല്‍ അന്‍സി കബീറിന്റെ കുടുംബവും പൊലീസ് സ്റ്റേഷനില്‍ എത്തി.