Monday, April 29, 2024
keralaNews

കാണാതായ ജിത്തുവിനായി ലുക്ക്ഔട്ട് നോട്ടിസ്

വടക്കന്‍ പറവൂരില്‍ നിന്ന് കാണാതായ ജിത്തുവിനായി ലുക്ക്ഔട്ട് നോട്ടിസ്. ഒളിവില്‍ പോയ ഇളയ സഹോദരി ജിത്തുവിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചരുന്നു. ഇതിനിടെ മൂത്ത പെണ്‍കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. മരണ കാരണം പൊള്ളലേറ്റന്നാണ് പ്രാഥമിക നിഗമനം. വടക്കന്‍ പറവൂര്‍ പെരുവാരം പ്രസാദത്തില്‍ ശിവാനന്ദന്റെ വീട്ടില്‍ നിന്ന് ചൊവ്വാഴാച ഉച്ചയ്ക്ക് ശേഷമാണ് തീ ഉയരുന്നത് അയല്‍വാസികള്‍ കണ്ടത്. മുന്‍ഭാഗത്തെ മുറി പൂര്‍ണമായും കത്തിനശിച്ചിരുന്നു. അതിനുള്ളിലാണ് തിരിച്ചറിയാന്‍ സാധിക്കാത്ത രീതിയില്‍ മൃതദേഹം കണ്ടത്. മാലയുടെ ലോക്കറ്റും മാതാപിതാക്കളുടെ മൊഴിയും അടിസ്ഥാനപ്പെടുത്തിയാണ് മരിച്ചത് മൂത്ത മകള്‍ വിസ്മയ ആണെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്.

വീട്ടില്‍ നിന്ന് കാണാതായ കാണാതായ ഇളയ സഹോദരി ജിത്തുവിനെ പോലീസ് തിരയുകയാണ്. ജിത്തു ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. വിസ്മയയുടെ മൊബൈല്‍ ഫോണുമായാണ് ജിത്തു ഒളിവില്‍ പോയത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍. ജിത്തുവിന്റെ പ്രണയത്തെ വിസ്മയ എതിര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വീട്ടുകാരെ ജിത്തു ഉപദ്രവിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതിനിടെ മൂത്ത പെണ്‍കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. മരണ കാരണം പൊള്ളലേറ്റന്നാണ് പ്രാഥമിക നിഗമനം. മരിച്ച പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ജിത്തുവിനെ മുന്‍പും കാണാതായിട്ടുണ്ടെന്ന് റൂറല്‍ എസ് പി കെ കാര്‍ത്തിക് പറഞ്ഞു. ജിത്തുവിനെ കണ്ടെത്തിയെങ്കില്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.