Monday, April 29, 2024
keralaNewsUncategorized

കരിമ്പട്ടിയില്‍പ്പെട്ട കരാര്‍ കമ്പനി ആര്‍ഡിഎസ് കമ്പനിക്ക് 5 വര്‍ഷം വിലക്ക്

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍, മേല്‍പ്പാലം നിര്‍മ്മിച്ച കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തി ഉത്തരവിറക്കി. മേല്‍പ്പാലം നിര്‍മ്മിച്ച ആര്‍ ഡി എസ് പ്രൊജക്ട് കമ്പനിക്കെതിരായാണ് നടപടി. കമ്പനിക്കുണ്ടായിരുന്ന എ ക്ലാസ് ലൈസന്‍സ് റദ്ദാക്കി. പൊതുമരാമത്ത് സൂപ്രണ്ടിംഗ് എഞ്ചിനീയറുടേതാണ് നടപടി. അഞ്ച് വര്‍ഷം സംസ്ഥാന സര്‍ക്കാറിന്റെ ടെണ്ടറുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കമ്പനിയെ ഉത്തരവ് വഴി വിലക്കിയിട്ടുണ്ട്. കമ്പനിയുടെ പേരിലോ ബെനാമി പേരിലോ അടുത്ത അഞ്ച് വര്‍ഷത്തേക്ക് ടെണ്ടറുകളില്‍ പങ്കെടുക്കാനാവില്ല. മേല്‍പ്പാലം നിര്‍മ്മാണ അപാകത പരിഹരിക്കുന്നതില്‍ കമ്പനിക്ക് വീഴ്ച സംഭവിച്ചുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡിഎംആര്‍സിയുടെ സേവനം ഉപയോഗിച്ചാണ് പാലാരിവട്ടം മേല്‍പ്പാലം ഗതാഗത യോഗ്യമാക്കിയത്. ഈ നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ കോടികളുടെ അധിക ബാധ്യത ഉണ്ടാക്കിയിരുന്നു. കരാര്‍ ലംഘനവും പദ്ധതിയില്‍ നടന്നുവെന്നും കമ്പനിക്കെതിരായ ഉത്തരവില്‍ പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കുന്നു.