Friday, May 10, 2024
indiaNewspolitics

കലാപം സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡാണെന്ന പരാമര്‍ശനത്തിനെതിരെയാണ് കേസ്

ദില്ലി: മണിപ്പൂരിലെ കലാപം സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡാണെന്ന സിപിഐ നേതാവ് ആനി രാജയുടെ പരാമര്‍ശനത്തിനെതിരെ കേസ്. മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഉന്നയിച്ച ആരോപണത്തിനെതിരെയാണ് ആനി രാജയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. മണിപ്പൂരിലേത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കലാപം എന്ന് ആരോപിച്ചതിനാണ് കേസ്. മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ രാജിക്ക് എതിരെ മെയ്തി വിഭാഗത്തില്‍ പെട്ട വനിതകള്‍ നടത്തിയ പ്രതിഷേധം നാടകമായിരുന്നുവെന്ന പരാമര്‍ശത്തിന് എതിരെയും കേസുണ്ട്. ഇംഫാല്‍ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആനി രാജയക്ക് പുറമെ നിഷ സിദ്ദു, ദീക്ഷ ദ്വിവേദി എന്നിവര്‍ക്ക് എതിരെയും രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്തു.രാജ്യദ്രോഹ കേസിന് എതിരെ ദീക്ഷ സുപ്രീം കോടതിയെ സമീപിച്ചു. ദീക്ഷയുടെ അറസ്റ്റ് ജൂലൈ 14 വരെ സുപ്രീം കോടതി തടഞ്ഞു. കേസെടുത്തത് കൊണ്ട് പ്രസ്താവനകളില്‍ നിന്ന് പിന്നാക്കം പോകില്ലെന്ന് ആനിരാജ പ്രതികരിച്ചു. നിയമ പോരാട്ടം നടത്തും.കേന്ദ്ര സര്‍ക്കാര്‍ കൂടി പങ്കാളിയായ ഹിഡന്‍ അജണ്ട മണിപ്പൂരില്‍ നടപ്പിലാക്കപ്പെടുന്നു. കലാപം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്നും ആനി രാജ പറഞ്ഞു.