Sunday, May 5, 2024
keralaNews

പി.സി ജോർജിന്റെ തന്ത്രം ആടിനെ പട്ടിയാക്കുന്ന ഗീബൽസിയൻ തന്ത്രം; സെബാസ്റ്റ്യൻ കുളത്തിങ്കൽ.

എരുമേലി: പൂഞ്ഞാർ എം.എൽ.എ പി.സി ജോർജ് പയറ്റി കൊണ്ടിരിക്കുന്നത് ആടിനെ പട്ടിയാക്കുന്ന ഗീബൽസിയൻ തന്ത്രം എന്ന് പൂഞ്ഞാറിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ .എരുമേലി മീഡിയ സെന്റെറിൽ നടത്തിയ പത്രസമ്മേളനത്തിലാണ് സെബാസ്റ്റ്യൻ കുളത്തിങ്കൽ ഇക്കാര്യം അറിയിച്ചത്.  പിസി ജോർജ്ജിന്റെ എം.എൽ.എ ഓഫീസ്  സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ആക്കി മാറ്റിയത് സംബന്ധിച്ച ചോദ്യത്തിന് ശക്തമായ വിമർശനമാണ് സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉന്നയിച്ചത്. താൻ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ആക്കിമാറ്റിയ കെട്ടിടം മുൻപ് അൻപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ മാഫിയാ തലവന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം ആയിരുന്നു.
പി സി ജോർജ്ജിന് ഇയാളുമായി ഉണ്ടായിരുന്ന അവിശുദ്ധ ബന്ധത്തിന്റെ ഭലമായി ആണ് ആ കെട്ടിടം  എം.എൽ.എ ഓഫീസ് ആക്കി പിസി ജോർജ് മാറ്റിയതെന്നും , ഇത് ഇയാൾ മറ്റൊരാൾക്ക് വിറ്റതിനെ തുടർന്ന് ആണ് കെട്ടിടം സെബാസ്റ്റ്യൻ കുളത്തിങ്കലിന്റ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ആയി മാറിയത് എന്നുമായിരുന്നു മറുപടി.ബ്ലേഡ്കാരൻ എന്ന്  വിളിക്കുന്നത് തന്നെ വ്യക്തിഹത്യ ചെയ്യാനാണ് എന്നും .തൻറെ പിതാവ് ആരംഭിച്ച ചിട്ടി പ്രസ്ഥാനമാണ് താനും ഇപ്പോൾ ഗവൺമെൻറ് അംഗീകാരത്തോടെ ചെയ്തുവരുന്നത് എന്നും പി സി ജോർജിന്റെ ബ്ലേഡ്കാരൻ പരാമർശത്തോട് പ്രതികരിക്കവേ സെബാസ്റ്റ്യൻ കുളത്തിങ്കൽ പറഞ്ഞു.