Monday, April 29, 2024
keralaNews

ഔദ്യോഗിക വസതിക്ക് മോടികൂട്ടാന്‍ അനുവദിച്ചത് 23 ലക്ഷം രൂപ എന്നാല്‍ തനിക്ക് പതിനഞ്ചായിരം രൂപയുടെ ആര്‍ഭാടം മതിയെന്ന് മന്ത്രി .

സംസ്ഥാനത്ത് മന്ത്രി മന്ദിരങ്ങള്‍ മോടിപിടിപ്പക്കല്‍ ആരംഭിച്ചു കഴിഞ്ഞു. ഈ കാഴ്ച്ചകള്‍ക്കിടയില്‍ വേറിട്ട ശബ്ദമാകുകയാണ് മന്ത്രി കെ. രാജന്‍.മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് 23 ലക്ഷം രൂപയാണ് മോടികൂട്ടാന്‍ അനുവദിച്ചത്.എന്നാല്‍ തനിക്ക് അത്രയും ആര്‍ഭാടം വേണ്ടെന്നും പതിനഞ്ചായിരം രൂപ നിരക്കില്‍ അറ്റകുറ്റപ്പണികള്‍ മാത്രം മതിയെന്നുമാണ് മന്ത്രി അറിയിച്ചത്.കന്റോണ്‍മെന്റ് ഹൗസ് വളപ്പിലുള്ള ഗ്രേസ് കോട്ടേജാണ് മന്ത്രിക്ക് അനുവദിച്ചത്. അത് മോടിപിടിപ്പിക്കാന്‍ 23 ലക്ഷത്തിനാണ് ടൂറിസം വകുപ്പ് ടെന്‍ഡര്‍ തയ്യാറാക്കിയത്.പൊതുമരാമത്ത് ബില്‍ഡിങ്സ് വിഭാഗമാണ് എസ്റ്രിമേറ്റ് തയ്യാറാക്കിയത്.എന്നാല്‍ പൈപ്പുകളുടെയും ഇലക്ട്രിക്കല്‍ ലൈനുകളുടെയും അത്യാവശ്യ ജോലികള്‍ മാത്രം തീര്‍ത്താല്‍ മതിയെന്ന് മന്ത്രി ടൂറിസം വകുപ്പിനെ അറിയിച്ചു. എല്ലാം കൂടി 15,000 രൂപയുടെ ജോലി മാത്രം.അറ്റകുറ്റപ്പണി തീരാത്തതിനാല്‍ കെ. രാജന്‍ ഇപ്പോള്‍ എംഎല്‍എ ഹോസ്റ്റലിലെ മുറിയിലാണ് താമസം.കഴിഞ്ഞ മന്ത്രിസഭയിലെ സിപിഐ അംഗം വി എസ്. സുനില്‍ കുമാറും ഇവിടെയാണ് താമസിച്ചിരുന്നത്. പ്രതിപക്ഷ നേതാവിന് നല്‍കാറുള്ള കന്റോണ്‍മെന്റ് ഹൗസ് അടക്കം 21 ഔദ്യോഗിക വസതികളാണുള്ളത്.