Sunday, April 28, 2024
keralaNewspolitics

ഓര്‍മ്മയായി; സംസ്‌കാര ചടങ്ങുകള്‍ അവസാനിച്ചു

കണ്ണൂര്‍: സിപിഐഎം സംസ്ഥാന സെക്രട്ടറിയും മുന്‍ ആഭ്യന്തരമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ഇനി ഓര്‍മ്മ.                                                                                                                  മൃതദേഹം പൂര്‍ണ ബഹുമതികളോടെ പയ്യാമ്പലത്ത് സംസ്‌കരിച്ചു. മുന്‍ മുഖ്യമന്ത്രി ഇകെ നായനാരുടെയും, സിപിഎം നേതാവ് ചടയന്‍ ഗോവിന്ദന്റെയും സ്മൃതി കുടീരത്തിന് നടുവിലാണ് അന്ത്യവിശ്രമം.മുഖ്യമന്ത്രി പിണറായി വിജയനും, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമടക്കമുള്ള മുതിര്‍ന്ന നേതാക്കളാണ് മൃതദേഹം ചുമലില്‍ വഹിച്ചത്.                                                                 

 

 

മക്കളായ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും ചേര്‍ന്ന് ചിതയ്ക്ക് തീ കൊളുത്തി. വൈകീട്ട് മൂന്നയോടെയാണ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സിപിഎം ജില്ലാ കമ്മറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തിന്‍ നിന്നും പയ്യാമ്പലത്ത് എത്തിയത്.                                                                                              ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, പിബി അംഗം പ്രകാശ് കാരാട്ട്, ബിജെപി നേതാവ് വത്സന്‍ തില്ലങ്കേരി, സികെ പദ്മനാഭന്‍,പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തുടങ്ങിയ നേതാക്കളാണ് കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. അര്‍ബുദബാധിതനായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ടുമണിയോടെ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. ഇന്നലെ ഉച്ചയോടെ എയര്‍ ആംബുലന്‍സില്‍ മൃതദേഹം കണ്ണൂരിലെത്തിക്കുകയായിരുന്നു.