Sunday, April 28, 2024
Uncategorized

ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകള്‍ കേന്ദ്ര മന്ത്രി രാജ് നാഥ് സിംഗ് സേനക്ക് കൈമാറി

ജോധ്പൂര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ബാച്ച് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകള്‍ വ്യോമസേനക്ക് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് കൈമാറി. ആത്മ നിര്‍ഭര്‍ ഭാരതിന്റെ കീഴില്‍ വികസിപ്പിച്ചെടുത്ത ആദ്യ ഹെലികോപ്റ്ററാണിത്.                                                                                                                                രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ചടങ്ങ് സര്‍വ് ധാരം എന്ന പ്രാര്‍ത്ഥനയോട് കൂടി ആരംഭിച്ചു. ചടങ്ങില്‍ സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, ഐ എ എഫ് മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി തുടങ്ങിയവര്‍ പങ്കെടുത്തു. 5000 മീറ്റര്‍ ഉയരത്തില്‍ ആയുധങ്ങളുമായി ലാന്‍ഡ് ചെയ്യാന്‍ കഴിവുള്ള ഹെലികോപ്ടറാണിത്. ഫ്രഞ്ച് നിര്‍മ്മിത വ്യോമ മിസൈലുകളും വ്യോമ ഭൂതല മിസൈലുകളും എല്‍.സിഎച്ചിന്റെ ആയുധ ശേഷി കരുത്തുറ്റതാക്കും.                             

12 റോക്കറ്റുകള്‍ വീതം വിക്ഷേപിക്കാന്‍ കഴിയുന്ന രണ്ടു പോഡുകളാണ് ഹെലികോപ്ടറിനുള്ളത്. ഏത് കാലാവസ്ഥയിലും ഉന്നത മേഖലയിലും ആക്രമണം നടത്താന്‍ ശേഷിയുണ്ടിതിന്.110 ഡിഗ്രീ തിരിയാന്‍ സാധിക്കുന്ന 20 എം എം ഗണ്ണുകള്‍ എല്‍.സിഎച്ചിന്റെ പ്രധാന ആയുധമാണ്. പൈലറ്റിന്റെ ഹെല്‍മറ്റില്‍ കോക് പിറ്റിലെ എല്ലാ കാര്യങ്ങളും വീക്ഷിക്കാന്‍ കഴിയും. അടുത്ത നാലു പതിറ്റാണ്ട് കാലത്തേക്ക് നിലനില്‍ക്കാന്‍ ശേഷിയുള്ള നൂതനമായ സംവിധാനങ്ങള്‍ ഹെലികോപ്ടറിന്റെ ഭാഗമാണ്. ശത്രുക്കള്‍ക്ക് കണ്ടുപിടിക്കാന്‍ സാധിക്കാത്ത വിധം സ്റ്റെല്‍ത്ത് പ്രത്യേകതകളും എല്‍.സി.എച്ചിനുണ്ട്.തിരച്ചില്‍ നടത്താനുള്ള ശേഷി, ശത്രുവിന്റെ വ്യോമ പ്രതിരോധത്തെ തകര്‍ക്കല്‍, ഡ്രോണ്‍ പ്രതിരോധം,വനാന്തര്‍ഭാഗത്തെ തീവ്രവാദ വിരുദ്ധ പോരാട്ടം, ബങ്കറുകള്‍ തകര്‍ക്കല്‍, സുരക്ഷ സേനയ്ക്ക് പിന്തുണ നല്‍കല്‍ തുടങ്ങിയവ ലൈറ്റ് കോംബാറ്റ് ഹെലികോപ്ടറിന്റെ പ്രത്യേകതകളാണ്.