Friday, May 3, 2024
indiaNewspolitics

അലിഗഢില്‍ മുസ്ലിം ക്ഷേമ പദ്ധതികള്‍ വിശദീകരിച്ച് മോദി

ദില്ലി: അലിഗഢില്‍ മുസ്ലിം ക്ഷേമ പദ്ധതികള്‍ വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുസ്ലീങ്ങളുടെ ഉന്നമനത്തിനായി കഴിഞ്ഞ സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. മുത്തലാഖ് നിരോധനത്തിലൂടെ പെണ്‍കുട്ടികളുടെ കണ്ണീര്‍ താന്‍ തുടച്ചു. തീര്‍ത്ഥാടനത്തിനുളള ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ചു. മുസ്ലീം സഹോദരിമാര്‍ക്ക് തനിച്ച് ഹജ്ജിന് പോകാനുള്ള അവസരമൊരുക്കിയെന്നും അവരുടെയൊക്കെ ആശിര്‍വാദം തനിക്കുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു. മുസ്ലീങ്ങള്‍ക്കായി കോണ്‍ഗ്രസ് ഒന്നും ചെയ്തിട്ടില്ലെന്നും മോദി കുറ്റപ്പെടുത്തി. മുസ്ലിം വോട്ട് മാത്രമായിരുന്നു കോണ്‍ഗ്രസിന്റെ ലക്ഷ്യം. കോണ്‍ഗ്രസ് സാമ്പത്തിക സര്‍വേ നടത്തുന്നു. സമ്പത്ത് കൊള്ളയടിക്കാനാണ് ശ്രമിക്കുന്നതെന്നും നരേന്ദ്രമോദി ആരോപിച്ചു. പാരമ്പര്യ സ്വത്തുക്കള്‍ പോലും അന്യമാക്കും. കോണ്‍ഗ്രസ് ഭരണകാലത്ത് രാജ്യത്തിന്റെ അതിര്‍ത്തികള്‍ ആക്രമിക്കപ്പെട്ടു.

ഇന്ത്യയുടെ വീര ജവാന്മരെ പാകിസ്ഥാന്‍ വധിച്ചു. ആ സമയത്തും കോണ്‍ഗ്രസ് മിണ്ടാതിരുന്നു. ഇപ്പോള്‍ അതാണോ സ്ഥിതിയെന്ന് നരേന്ദ്രമോദി ചോദിച്ചു. പ്രത്യേക പദവിയില്‍ കശ്മീരില്‍ വിഘടനവാദികള്‍ അഴിഞ്ഞാടിയ സ്ഥിതിയുണ്ടായെന്നും വിഘടന വാദത്തിന് ബിജെപി സര്‍ക്കാര്‍ അറുതി വരുത്തിയെന്ന് നരേന്ദ്രമോദി അവകാശപ്പെട്ടു.