Sunday, May 5, 2024
keralaNewsObituary

അഭിമന്യു വധത്തില്‍ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

കായംകുളം വള്ളികുന്നം അഭിമന്യു വധത്തില്‍ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. അഭിമന്യൂവിന്റെ ജ്യേഷ്ഠന്‍ അനന്തുവുമായി മുന്‍വൈരാഗ്യമുണ്ടെന്നു പ്രതി സജയ് ജിത്ത് മൊഴി നല്‍കി. അനന്തുവിനെ ആക്രമിക്കാനാണ് ഉല്‍സവസ്ഥലത്ത് സംഘം ചേര്‍ന്ന് എത്തിയത്. പിടികൂടുമെന്ന് ഉറപ്പായപ്പോള്‍ ആണ് കീഴടങ്ങിയതെന്നും സജയ് ജിത്ത് മൊഴി നല്‍കി.കേസിലെ മറ്റ് പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് പൊലീസ് പറഞ്ഞു.ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റൊരു പ്രതിയായ ജിഷ്ണുവിനെ കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് പാലാരിവട്ടം പൊലീസ് ജിഷ്ണുവിനെയും കസ്റ്റഡിയില്‍ എടുത്തു. ഉത്സവപറമ്പിലെ സംഘര്‍ഷത്തിനിടയില്‍ അഭിമന്യുവിനെ കുത്തി വീഴ്ത്തിയത് സജയ് ജിത്ത് ആണെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് ജിഷ്ണുവാണ്.