ഇടുക്കി: ഹാളില്‍ കസേരയില്‍ ഇരുന്ന് സ്‌കൂളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എഴുതുകയായിരുന്നു അനുമോള്‍. ഇതിനിടെ പിന്നിലൂടെയെത്തി ചുരിദാറിന്റെ ഷാള്‍ രണ്ടുതവണ അനുമോളുടെ കഴുത്തില്‍ ചുറ്റിയ ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. തുടര്‍ന്ന് കട്ടിലില്‍ കയറ്റിക്കിടത്തിയശേഷം ബ്ലേഡ് എടുത്തു കൊണ്ടുവന്ന് അനുമോളുടെ ഇടതു കൈത്തണ്ട മുറിച്ചു.ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. അതിനുശേഷം കടലില്‍ കിടന്നുകൊണ്ട് ആത്മഹത്യ ചെയ്യാന്‍ ബിജേഷും ശ്രമിച്ചു. ശ്വാസം മുട്ടിയതോടെ അത് ഉപേക്ഷിച്ചു. സ്വന്തം ഇടത് കൈത്തണ്ട മുറിച്ച് ആത്മഹത്യ ചെയ്യാന്‍ വിഫല ശ്രമം നടത്തി. തുടര്‍ന്നാണ് നാടുവിടാന്‍ തീരുമാനിച്ചത്. അനുമോളുടെ രണ്ടു മോതിരവും ബ്രേസ്ലെറ്റും ഊരിയെടുത്തു.ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു.
അഞ്ചു വയസ്സുള്ള മകള്‍ തൊട്ടടുത്ത മുറിയില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ഭാര്യയെ ബിജേഷ് ക്രൂരമായി കൊലപ്പെടുത്തിയത്. കൃത്യം നടത്തിയശേഷം മകള്‍ കിടന്നുറങ്ങിയിരുന്ന മുറിയില്‍ പോയി പ്രതിയും കിടന്നുറങ്ങി. 18 -ന് പുലര്‍ച്ചെ ആറ് മണിയോടെ എഴുന്നേറ്റ് കിടപ്പുമുറിയില്‍ എത്തിയപ്പോള്‍ അനുമോള്‍ മരിച്ചുകിടക്കുകയായിരുന്നു. അതോടെ മൃതദേഹം വലിച്ച് താഴെയിട്ട് കമ്പിളി പുതപ്പില്‍ പൊതിഞ്ഞശേഷം കാലുകൊണ്ട് ചവിട്ടി കട്ടിലിന് അടിയില്‍ കയറ്റി.ഏഴ് മണി യോടെ കുട്ടി എഴുന്നേറ്റു വന്നപ്പോള്‍ ചായ ഉണ്ടാക്കി നല്‍കിയ ശേഷം ഇയാള്‍ സ്വന്തം അമ്മയെ ഫോണ്‍ വിളിച്ച് ഭാര്യ ആരുടെയോ കൂടെ ഇറങ്ങിപ്പോയെന്ന് പറഞ്ഞു ഫോണ്‍ വിളിച്ചിട്ട് സ്വിച്ച് ഓഫ് ആണെന്നും താന്‍ എഴുന്നേറ്റപ്പോള്‍ അടുക്കളയുടെ കത തുറന്നാണ് കിടന്നിരുന്നതെന്നുമാണ് ഇയാള്‍ പറഞ്ഞത്. മണം പുറത്തുവരാതിരിക്കാന്‍ സാമ്പാണിത്തിരി കത്തിച്ചുവച്ച ചെയ്തശേഷമാണ് ബിജേഷ് മുങ്ങിയത്.