Friday, May 3, 2024
keralaNewsObituary

ലോട്ടറി അടിച്ചതിന് പാര്‍ട്ടി :മരണം സുഹൃത്ത് അറസ്റ്റില്‍

തിരുവനന്തപുരം ; സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപയുടെ സമ്മാനം ലഭിച്ച യുവാവ് മരിച്ചത് അടിപിടിക്കിടെയെന്ന് പോലീസ്. പാങ്ങോട് മതിര തുറ്റിക്കല്‍ സജി വിലാസത്തില്‍ സജീവാണ് (35) മരിച്ചത്. മദ്യപിക്കാന്‍ ഒപ്പമുണ്ടായിരുന്ന സന്തോഷിനെ പൊലീസ് അറസ്റ്റു ചെയ്തു. സുഹൃത്തുക്കള്‍ക്കായി മദ്യസല്‍ക്കാരം നടത്തുന്നതിനിടെയാണ് സജീവ് വീടിന്റെ മണ്‍ തിട്ടയില്‍നിന്ന് ദുരൂഹ സാഹചര്യത്തില്‍ വീണത് .     സുഹൃത്തിന്റെ വീട്ടിലെ മദ്യപാനത്തിനിടെയുള്ള വാക്കു തര്‍ക്കമാണ് ഇരുവരും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചത്. വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും സുഹൃത്തിന്റെ വീട്ടിനു പുറത്തേക്കിറങ്ങി. സംഘര്‍ഷത്തിനിടെ സന്തോഷ് സജീവിനെ ഒരു മീറ്റര്‍ താഴ്ചയുള്ള കുഴിയിലേക്ക് പിടിച്ചു തള്ളി. പിന്നീട് സുഹൃത്തുക്കള്‍ വീട്ടില്‍നിന്ന് മടങ്ങിപോയി. ഒരു മണിക്കൂറിനുശേഷമാണ് സജീവ് കുഴിയില്‍ വീണ കാര്യം ചേട്ടന്‍ സജിയെ വിളിച്ച് അറിയിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്. മദ്യസല്‍ക്കാരത്തിനിടെ സന്തോഷ് തന്നെ പിടിച്ചു തള്ളിയെന്ന് സജീവ് ചേട്ടനോട് പറഞ്ഞിരുന്നു. ലോട്ടറി സമ്മാനമായ 52 ലക്ഷംരൂപ സജീവിന്റെ അക്കൗണ്ടില്‍ വന്നിരുന്നു. ഈ തുക ഉപയോഗിച്ച് ചിതറയില്‍ 50 സെന്റോളം സ്ഥലം വാങ്ങി. കുറച്ചു പണം സഹോദരങ്ങള്‍ക്ക് നല്‍കി. കഴുത്തിലെ എല്ലിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.