Friday, May 3, 2024
keralaNewspolitics

സംസ്ഥാന കോണ്‍ഗ്രസില്‍ പുന:സംഘടന പാടില്ലെന്നാണ് എ ഐ ഗ്രൂപ്പുകളുടെ നിലാപാട്

കെ പി സി സി പുനഃസംഘടനയുമായി ബന്ധപ്പെട്ട അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിക്കാന്‍ ഉമ്മന്‍ ചാണ്ടി ദില്ലിയില്‍. ഇനിയുള്ള പുന:സംഘടന നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടും. നാളെ സോണിയ ഗാന്ധിയെ കാണും സംഘടന തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സംസ്ഥാന കോണ്‍ഗ്രസില്‍ പുന:സംഘടന പാടില്ലെന്നാണ് എ ഐ ഗ്രൂപ്പുകളുടെ നിലാപാട്. സംഘടന തെരഞ്ഞെടുപ്പെന്ന സമ്പൂര്‍ണ്ണ നേതൃ യോഗ തീരുമാനം കെ പി സി സി നിര്‍വഹക സമിതി ചര്‍ച്ച വഴി മറി കടക്കാന്‍ ആകില്ലെന്നും ഗ്രൂപ്പുകള്‍ പറയുന്നു. പാര്‍ട്ടിയിലെ ഭൂരിഭാഗവും ഈ ആവശ്യം ഉന്നയിക്കുന്നവരാണെന്നും ഗ്രൂപ്പുകള്‍ പറയുന്നു . ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാനും പ്രതിഷേധം രേഖപ്പെടുത്താനുമാണ് ഉമ്മന്‍ചാണ്ടി ദില്ലിയിലെത്തിയിരിക്കുന്നത്.സംഘടനാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എഐ ഗ്രൂപ്പുകള്‍ കൈകോര്‍ത്തിരിക്കുകയാണ്. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള കെ സുധാകന്റേയും വി ഡി സതീശന്റേയും രീതികളോട് പരസ്യമായി വിമ്രശനം ഉന്നയിച്ച് രംഗത്തെത്തുകയാണ് ഗ്രൂപ്പ് നേതാക്കള്‍. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ പുന:സംഘടന വേണ്ടെന്ന എ ഐ ഗ്രൂപ്പുകളുടെ ആവശ്യം നേരത്തെ കെപിസിസി തള്ളിയിരുന്നു. പിന്നാലെ ഡിസിസി പുന:സംഘടന നടത്താന്‍ തീരുമാനമായിരുന്നു. അംഗത്വ വിതരണം യൂണിറ്റ് തലത്തില്‍ തടത്താനും കെ പി സി സി അധ്യക്ഷന്‍ തീരുമാനിച്ചു.പുനസംഘടിപ്പിക്കപ്പെട്ട കെപിസിസിയുടെ ആദ്യയോഗത്തില്‍ കെ സുധാകരനും ഗ്രൂപ്പ് നേതാക്കളും നേര്‍ക്കുനേര്‍ പോരിലായിരുന്നു. പുതിയ ജനറല്‍ സെക്രട്ടറിമാരും വൈസ് പ്രസിഡന്റുമാരും ചുമതല ഏല്‍ക്കാനെത്തിയ യോഗത്തില്‍ ഗ്രൂപ്പ് നേതാക്കള്‍ ലക്ഷ്യമിട്ടത് കെ സുധാകരനെയായിരുന്നു. ബൂത്തിന് താഴെ യൂണിറ്റ് കമ്മിറ്റികളിലും അംഗത്വവിതരണം നടത്തുന്നതിനെ ഗ്രൂപ്പുകള്‍ ശക്തമായി ഏതിര്‍ത്തു. സുധാകരന്‍ പുതുതായി രൂപീകരിച്ച യൂണിറ്റ് കമ്മിറ്റികള്‍ കെ എസ് ബ്രിഗേഡെന്നാണ് ആരോപണം.