Monday, April 29, 2024
EntertainmentkeralaNews

    വധഭീഷണി കള്ളക്കഥ; മൊഴി കെട്ടിച്ചമച്ചതാണ് : ദിലീപ്

വധഭീഷണക്കേസില്‍ ദിലീപ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. വധഭീഷണി കള്ളക്കഥ; മൊഴി കെട്ടിച്ചമച്ചതാണ്. അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്നും ദിലീപ് അപേക്ഷയില്‍ പറയുന്നു. ഡിവൈഎസ്പി ബൈജു പൗലോസിനെതിരെ പരാതി നല്‍കിയതാണ് കേസെടുക്കാന്‍ കാരണമെന്നും ദിലീപ്. നടിയെ ആക്രമിച്ച കേസില്‍ വിസ്താരം നീട്ടാനാണ് പൊലീസിന്റെ നീക്കമെന്നും ദിലീപ് പറയുന്നു.അതേസമയം, സംവിധായകന്‍ ബാലചന്ദ്രകുമാറിനെ ദിലീപിന്റെ വീട്ടിലും ഹോട്ടലിലും വച്ച് കണ്ടിട്ടുണ്ടെന് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. കേസിലെ സാക്ഷിയായ ജിന്‍സനുമായി സുനി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നു. പള്‍സര്‍ സുനിയെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. നീതിക്കായുള്ള പോരാട്ടം തുടരുമെന്ന് ആക്രമിക്കപ്പെട്ട നടി കുറിപ്പെഴുതി. പള്‍സര്‍ സുനിയ്‌ക്കൊപ്പം എട്ടുമാസത്തോളം ജയിലില്‍ കഴിഞ്ഞ സഹതടവുകാരന്‍ ജിന്‍സനും സുനിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. ദിലീപിന്റെ വീട്ടിലും ഹോട്ടലിലും വച്ച് ബാലചന്ദ്ര കുമാറിനെ കണ്ടിട്ടുണ്ടെന്ന് സുനി ജിന്‍സനോട് വെളിപ്പെടുത്തുന്നു. ജിന്‍സന്‍ ചോദിച്ച ചില കാര്യങ്ങളില്‍ ഉത്തരം നല്‍കാതെ സുനി ഒഴിഞ്ഞുമാറുന്നതും സംഭാഷണത്തില്‍ ഉണ്ട്.ജയിലില്‍ ഒരുമിച്ചായിരുന്ന സമയത്ത് പള്‍സര്‍ സുനി ജിന്‍സനോട് പല കാര്യങ്ങളും വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് നടിയെ ആക്രമിച്ച കേസില്‍ ജിന്‍സണെ സാക്ഷിയാക്കിയത്. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയെ ക്രൈംബ്രാഞ്ച് സംഘം വീണ്ടും ചോദ്യം ചെയ്യും. ഇതിനായി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. നീതിക്കായുള്ള പോരാട്ടത്തില്‍ ഒപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞ് ആക്രമിക്കപ്പെട്ട നടി കുറിപ്പെഴുതി. തന്റെ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള യാത്രയായിരുന്നു അത്. നീതി പുലരാനും തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെ ഒരു അനുഭവം മറ്റൊരാള്‍ക്കും ഉണ്ടാകാതിരിക്കാനും യാത്ര തുടരുമെന്നും കുറിപ്പിലുണ്ട്.