Friday, May 10, 2024
keralaNewsObituary

റാന്നി മടത്തരുവിയില്‍ മുങ്ങി മരിച്ച കുട്ടികളുടെ സംസ്‌കാരം നാളെ 11.30 ന്.

മന്ദമരുതി മാടത്തരുവിയില്‍ കുളിക്കുന്നതിടെ മുങ്ങി മരിച്ച രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സംസ്‌കാരം നാളെ 11.30 ന് വീട്ടുവളപ്പില്‍ നടക്കും.ചേത്തയ്ക്കല്‍ പിച്ചനാട് പ്രസാദിന്റെ മകന്‍ ശബരി(14), ചേത്തയ്ക്കല്‍ പത്മാലയത്തില്‍ അജിയുടെ മകന്‍ ജിത്തു(14) എന്നിവരാണ് മരിച്ചത്.ഇന്നലെ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഇരുവരും സുഹൃത്തയായ കുളത്തുങ്കല്‍ ദുര്‍ഗ്ഗാദത്തും ചേര്‍ന്നാണ് മൂന്നുകിലോമീറ്ററോളം അകലെയുള്ള മാടത്തരുവിയില്‍ കുളിക്കാനെത്തുകയായിരുന്നു.മൂന്നുപേരും അയല്‍വാസികളാണ്. മാടത്തരുവിയിലെ മരുതിക്കുഴി എന്നറിയപ്പെടുന്ന ഭാഗത്താണിവര്‍ കുളിക്കാനിറങ്ങിയത്.

സെല്‍ഫിയെടുക്കുന്നതിന് മൊബൈല്‍ ഫോണ്‍ എടുക്കുന്നതിനായി ദുര്‍ഗ്ഗാദത്ത് കരയിലേക്ക് പോകുകയും, തിരികെ വന്നപ്പോള്‍ അഭിഷേകിനെയും അഭിജിത്തിനെയും കണ്ടില്ല. വിളിച്ചു നോക്കിയിട്ടും ഫലമില്ലാത്തതിനെ തുടര്‍ന്ന് ചേത്തയ്ക്കലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും വിവരം അറിയിച്ചു. ആദ്യമെത്തിയ ദുര്‍ഗ്ഗാദത്തിന്റെ അച്ഛന്റെ സഹോദരന്‍ ജിനേഷാണ് മാടത്തരുവിക്ക് താഴെയുള്ള കയത്തില്‍ നിന്നു ഇരുവരെയും കരയ്ക്കെടുത്തത്.തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ അഭിഷേകിനെ മന്ദമരുതിയിലെയും അഭിജിത്തിനെ റാന്നിയിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവമറിഞ്ഞ് ഫയര്‍ഫോഴ്സും റാന്നി പോലീസും സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാര്‍ ഇവരെ ആശുപത്രിയിലെത്തിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാളെ 11.30 ന്‌സംസ്‌കാരിക്കും.മരിച്ച ഇരുവരും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ്. ചേത്തയ്ക്കല്‍ പിച്ചനാട്ട് കണ്ടത്തില്‍ പി.എസ്. പ്രസാദിന്റെ (ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍, കാഞ്ഞിരപ്പള്ളി) മകനാണ് അഭിഷേക്(ശബരി-14),പത്മവിലാസം അജിത്ത്കുമാറിന്റെ മകനാണ് അഭിജിത്ത്(ജിത്തു-14) .അഭിജിത്ത് റാന്നി സിറ്റഡല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയും അഭിഷേക് കൊല്ലമുള ലിറ്റില്‍ ഫ്ളവര് സ്‌കൂള്‍ വിദ്യാര്‍ഥിയുമാണ്.പഴവങ്ങാടി പ്രാഥമീകാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയര്‍ ജീവനക്കാരിയായ ജയയാണ് അഭിഷേകിന്റെ അമ്മ. ഗൗരി പ്രസാദ് സഹോദരിയും. അഭിജിത്തിന്റെ അമ്മ: പ്രസീജ, സഹോദരന്: ആകാശ്.