Sunday, May 5, 2024
keralaNews

മീന്‍കറിയെ ചൊല്ലി തര്‍ക്കം; ഭക്ഷണശാലയിലെ ചില്ലുമേശ ഇടിച്ചുതകര്‍ത്ത യുവാവിന് ഞരമ്പ് മുറിഞ്ഞു ദാരുണാന്ത്യം.

മീന്‍കറി ആവശ്യപ്പെട്ട് ഭക്ഷണശാലയിലെ ചില്ലുമേശ കൈകൊണ്ട് ഇടിച്ചുതകര്‍ത്ത യുവാവിന് ഞരമ്പ് മുറിഞ്ഞു ദാരുണാന്ത്യം. തിരുവനന്തപുരംകല്ലിങ്കല്‍ കളപ്പക്കാട് ശ്രീജിത്ത് എന്ന 25 കാരനാണ് ഞരമ്ബ് മുറിഞ്ഞ് രക്തം വാര്‍ന്ന് മരിച്ചത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ പാലക്കാട് കൂട്ടുപാതയിലായിരുന്നു സംഭവം.

അഞ്ചു സുഹൃത്തുക്കള്‍ക്കൊപ്പമാണ് ലഘുഭക്ഷണശാലയില്‍ ശ്രീജിത്ത് എത്തിയത്. ഭക്ഷണം കഴിക്കുന്നതിനിടെ കഴിക്കുന്നതിനിടെ മീന്‍ കറിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ചില്ലുമേശ കൈ കൊണ്ട് ഇടിച്ചു തകര്‍ക്കുകയായിരുന്നു. സുഹൃത്തുക്കള്‍ ഇയാളെ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭക്ഷണം കഴിക്കുന്നതിനിടെ മീന്‍കറി ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഭക്ഷണശാല അടയ്ക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നതിനാല്‍ മീന്‍കറി ഇല്ലെന്നാണ് നടത്തിപ്പുകാര്‍ പറഞ്ഞത്. ഇതേ തുടര്‍ന്ന് ഭക്ഷണശാല നടത്തിപ്പുകാരുമായി ശ്രീജിത്തും കൂട്ടുകാരും തര്‍ക്കമുണ്ടായി. ഇതിനു പിന്നാലെ ചില്ലുമേശയില്‍ ശ്രീജിത്ത് കൈ കൊണ്ട് ഇടിക്കുകയായിരുന്നുവെന്ന് കസബ പൊലീസ് പറഞ്ഞു. സുഹൃത്തുക്കള്‍ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്നലെ അര്‍ധരാത്രിയില്‍ പാലക്കാട് കൂട്ടുപാതയിലായിരുന്നു സംഭവം. ശ്രീജിത്തിനൊപ്പം ഭക്ഷണശാലയില്‍ എത്തിയ സുഹൃത്തുക്കളെ കടയില്‍ അക്രമം കാട്ടിയതിന് പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാക്കള്‍ മദ്യപിച്ചിരുന്നതായി പിന്നീട് പരിശോധനയില്‍ വ്യക്തമായി. ചരക്കു വാഹന ജീവനക്കാര്‍ക്കായി തുറന്നു വച്ചതായിരുന്നു ലഘുഭക്ഷണശാല. സംഭവത്തിന് പിന്നാലെ പൊലീസെത്തി കട പൂട്ടിച്ചു.