Saturday, May 4, 2024
indiakeralaNews

ബിഎസ്എഫ് ജവാന്റെ ഭാര്യയെ ബന്ധുക്കള്‍ തലയ്ക്കടിച്ച് കൊന്നു.

തിരുവനന്തപുരം:നാഗര്‍കോവിലില്‍ ബിഎസ്എഫ് ജവാന്റെ ഭാര്യയെ ബന്ധുക്കള്‍ തലയ്ക്കടിച്ച് കൊന്നു.മരണാനന്തരം ജവാന്റെ ഭാര്യയ്ക്ക് ലഭിച്ച ധന സഹായത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവതിയെ ബന്ധുക്കള്‍ തലയ്ക്കടിച്ച് കൊന്നു. സംഭവത്തില്‍ യുവതിയുടെ ഭര്‍തൃ പിതാവിനെയും ഭര്‍തൃ സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. നാഗര്‍കോവില്‍ മണക്കര അവരിവിളാകം ദുര്‍ഗ(38)യാണ് കൊല്ലപ്പെട്ടത്. നാഗര്‍കോവില്‍ ഇരണിയലിന് സമീപമാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ദുര്‍ഗ്ഗയുടെ ഭര്‍തൃ പിതാവ് ആറുമുഖ പിള്ള (78), ഇളയ സഹോദരന്‍ മധു (42) എന്നിവരെ ഇരണിയല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ദുര്‍ഗയുടെ ഭര്‍ത്താവ് അയ്യപ്പ ഗോപു ബി എസ് എഫ് ജവാനായിരുന്നു.അയ്യപ്പ ഗോപു കഴിഞ്ഞ സെപ്റ്റംബറിലാണ് മരിച്ചത്. തുടര്‍ന്ന് ദുര്‍ഗ്ഗയ്ക്ക് ലഭിച്ച സര്‍ക്കാര്‍ – സൈനിക ധന സഹായ തുകയില്‍ നിന്ന് പങ്ക് ചോദിച്ച് എത്തിയ അയ്യപ്പ ഗോപുവിന്റെ പിതാവും സഹോദരനും ദുര്‍?ഗയുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയും ഇരുവരും പണം ആവശ്യപ്പെട്ട് എത്തിയെങ്കിലും ദുര്‍ഗ്ഗ പണം നല്‍കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു. ഇതോടെ ഇരുവരും ചേര്‍ന്ന് യുവതിയെ തലയ്ക്ക് അടിച്ച് വീഴ്ത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ തലയില്‍ ഗുരുതര പരിക്കേറ്റ് വീണ ദുര്‍ഗയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ക്ക് പ്ലസ് വണ്‍ലും, ഏഴിലും പഠിക്കുന്ന രണ്ട് കുട്ടികള്‍ ഉണ്ട്.