Monday, May 6, 2024
keralaNews

നിദാ ഫാത്തിമയുടെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചു.

നാഗ്പൂരില്‍ മരിച്ച കേരള സൈക്കിള്‍ പോളോ താരം നിദാ ഫാത്തിമയുടെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചു. പിതാവ് ഷിഹാബുദ്ദീന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഒപ്പം ജനപ്രതിനിധികളുമെത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. നിദയുടെ മൃതദേഹം നിദ പഠിച്ചിരുന്ന നീര്‍ക്കുന്നം സ്‌കൂളില്‍ ആദ്യം പൊതുദര്‍ശനത്തിന് വെക്കും ഇതിനുശേഷം വീട്ടിലേക്ക് കൊണ്ടുപോകും. അമ്പലപ്പുഴ കാക്കാഴം ജുമാമസ്ജിദിലാണ് സംസ്‌കാരം.പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല. നിദയുടെ രക്ത സാമ്പിളുകള്‍ മൂന്നു ലാബുകളില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഭക്ഷ്യ വിഷബാധയല്ലെന്നാണ് ടീം അധികൃതര്‍ നല്‍കുന്ന വിവരം.ആശുപത്രിക്കെതിരെ കുടുംബം നല്‍കിയ പരാതിയില്‍ കൃത്യമായ അന്വേഷണം ഉണ്ടാകും. സംസ്ഥാന സര്‍ക്കാരും മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ഇന്ത്യന്‍ ഒളിപിക് അസോസിയേഷന്‍ ദേശീയ സൈക്കിള്‍ ഫെഡറഷനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടും.