ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ അന്തരിച്ചു.
ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായും ,ഛത്തീസ്ഗഡ് ആന്ധ്ര തെലങ്കാനാ കൽക്കട്ട ഹൈകോടതികളിൽ ചീഫ് ജസ്റ്റിസും ആയിരുന്നു വിരമിച്ച ശേഷം സുപ്രീം കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു .നിലവിൽ ബഫർ സോൺ വിഷയം പഠിക്കുന്നതിനുള്ള ഉന്നതാധികാര സമിതി ചെയർമാനായി പ്രവർത്തിച്ചു വരുകയായിരുന്നു .കേരള ഹൈക്കോടതി ജഡ്ജിയായിരിക്കെ ഒട്ടേറെ ജനകീയ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെട്ട അദ്ദേഹം ശ്രെദ്ധപിടിച്ചു പറ്റി.വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാൻ കനത്ത മഴയത്തു തന്റെ വസതിക്കു മുന്നിലെ ഓട വൃത്തിയാകാൻ കൈക്കോട്ടുമായി ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണണൻ രംഗത്തിറങ്ങിയത് വലിയ വർത്തയായിരുന്നു.സാധാരണക്കാരുടെ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടുകയും മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസ് എടുക്കുകയും ചെയ്ത ഒട്ടേറെ സംഭവങ്ങൾകു അദേഹത്തിന്റെ സേവന കാലം സാക്ഷ്യം വഹിച്ചിട്ടുണ്ടു.മികച്ച അഭിഭാഷകൻ , ന്യായാധിപൻ എന്നി നിലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ ഒരു വലിയ സഹൃദ വലയത്തിന്റെ ഉടമയായിരുന്നു.