Sunday, April 28, 2024
keralaNews

ചക്കക്കുരു പൊന്നായി മാറുന്നു. ക്വിന്റലിന് 2500 രൂപ.

ചക്കക്കുരു ഇനി വെറും കുരുവല്ല. വീട്ടിലേക്ക് പണം കൊണ്ടുവരുന്ന പൊന്നായി ചക്കക്കുരു മാറുന്നു. അതുകൊണ്ടുതന്നെ ഇനി ചക്ക കഴിച്ച് കുരു എറിഞ്ഞു കളയാന്‍ നില്‍ക്കണ്ട. പെറുക്കിക്കൂട്ടി വച്ച് വിളിച്ചുപറഞ്ഞാല്‍ നല്ലവില നല്‍കി വാങ്ങാന്‍ ഇനി ആള് വീട്ടിലെത്തും.3 വര്‍ഷമായി വനിതകളുടെ നേതൃത്വത്തില്‍ നടവയല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വയനാട് ജാക്ക്ഫ്രൂട്ട് ഡവലപ്‌മെന്റ് ആന്‍ഡ് പ്രോസസിങ് സൊസൈറ്റിയാണ് കര്‍ഷകരുടെ പക്കല്‍ നിന്ന് ചക്കക്കുരു ശേഖരിച്ച് തുടങ്ങിയത്. നെല്ലിനേക്കാള്‍ വില നല്‍കിയാണ് ഈ സൊസൈറ്റി ചക്കക്കുരു ശേഖരിക്കുന്നത്. നെല്ലിന് ക്വിന്റലിന് 1600 രൂപയാണെങ്കില്‍ ചക്കക്കുരുവിന് കുറഞ്ഞത് 2500 മുതല്‍ മുകളിലോട്ട് ലഭിക്കും.കിലോയ്ക്കു 25 രൂപ വച്ച് ചെറിയ അളവിലും എടുക്കും. കര്‍ഷകരില്‍ നിന്ന് എടുക്കുന്ന ചക്കക്കുരു പൊടിച്ച് മില്‍ക്ക് ഷേക്ക്, പായസം, ബേബിഫുഡ്, കേക്ക്, ചോക്കലേറ്റ് എന്നിങ്ങനെയുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ആക്കി മാറ്റും.. 8547211254.