Monday, May 6, 2024
keralaNews

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിച്ചു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിച്ചു. നാളെ മുതല്‍ ക്ഷേത്രത്തില്‍ 2000 പേരെ മാത്രമേ പ്രവേശിപ്പിക്കുകയുളളൂവെന്നും നാലമ്പലത്തില്‍ ഭക്തര്‍ക്ക് പ്രവേശനമില്ലെന്നും ദേവസ്വം അധികൃതര്‍ അറിയിച്ചു. ഇതില്‍ വിവാഹത്തിനും, തുലാഭാരത്തിനും, ശ്രീകോവില്‍ നെയ്വിളക്ക് പ്രകാരമുളള പ്രത്യേക ദര്‍ശനത്തും പ്രദേശത്തുളളവര്‍ക്കും നാലമ്പല ദര്‍ശനം ഒഴികെയുളള എല്ലാ സൗകര്യവും ഇനിയും തുടരും. മുന്‍പ് നവംബര്‍ 30നാണ് നാലമ്പലത്തില്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. പ്രതിദിനം 4000 പേരെ പ്രവേശിപ്പിക്കാനും 100 കല്യാണങ്ങള്‍ക്കുമാണ് അന്ന് അനുമതി നല്‍കിയത്. കൊവിഡ് വ്യാപനം മൂലമാണ് നിലവില്‍ നിയന്ത്രണം കൊണ്ടുവരുന്നതെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു.

ഇതിനിടെ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാതിരുന്ന സമയത്ത് ഗുരുവായൂര്‍ ഏകാദശി ദിവസം ദേവസ്വം മന്ത്രി കടകം പളളി സുരേന്ദ്രന്റെ പത്നി സുലേഖയും മരുമകളും ദേവസ്വം ഭാരവാഹികളും ക്ഷേത്രത്തിന്റെ നാലമ്ബലത്തിനുളളില്‍ പ്രവേശിച്ചത് വലിയ വിവാദമായിരുന്നു.സംഭവത്തെ തുടര്‍ന്ന് ബിജെപി നേതാവ് എ നാഗേഷ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പൊലീസിനോട് കോടതി വിശദീകരണം ചോദിച്ചിരുന്നു. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയെന്ന് പൊലീസിനോട് കോടതി ആരാഞ്ഞു. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സമയത്ത് മന്ത്രി പത്നിയും ഒപ്പം ദേവസ്വം ചെയര്‍മാന്‍ കെ.ബി മോഹന്‍ദാസിന്റെ ഭാര്യയുമുണ്ടായിരുന്നുവെന്ന് നാഗേഷ് ആരോപിച്ചു.