Wednesday, May 8, 2024
keralaNews

ക്യാമ്പസിലെ കൊല; വനിതാ കമ്മീഷൻ സന്ദർശിച്ചു.

തലയോലപ്പറമ്പ് :പാലാ സെന്റ് തോമസ് കോളജില്‍ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ നിധിനയുടെ തലയോലപ്പറമ്പിലെ വീട്ടിൽ വനിത കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി, കമ്മീഷൻ അംഗം ഇ.എം.രാധ എന്നിവര്‍ സന്ദര്‍ശിച്ചു.
ബിന്ദുവുമായി അംഗങ്ങൾ വിവരങ്ങൾ സംസാരിച്ചു. കേസിൽ ഫലപ്രദമായി ഇടപെടുമെന്നും അഡ്വ. പി സതീദേവി പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. തലയോലപ്പറമ്പ് കളപ്പുരയ്ക്കല്‍ കെ.എസ്. ബിന്ദുവിന്റെ മകള്‍ നിധിന മോള്‍ (22)യാണ് സഹപാഠിയുടെ ക്രൂരതക്ക് ഇരയായത്. സംഭവത്തില്‍ കൂത്താട്ടുകുളം പുത്തനയില്‍ പുത്തന്‍പുരയില്‍ അഭിഷേക് ബൈജുവിനെ (22) അറസ്റ്റ് ചെയ്ത പോലീസ് പ്രതിയെ ഇന്നലെ റിമാന്റും ചെയ്തിരുന്നു . കോളേജിലെ
ബാച്ചിലർ ഓഫ് വെക്കേഷണൽ
സ്റ്റഡീസ് ഫുഡ് പ്രൊസസിംഗ്
ടെക്നോളജി (ബിവോക്ക് ) ആറാം സെമസ്റ്റർ വിദ്യാർത്ഥികളായിരുന്നു ഇരുവരും . പ്രണയാഭ്യർത്ഥന നിരസിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് അഭിഷേക് പോലീസിനോട് പറഞ്ഞിരുന്നു. എന്നാൽ കൊലപാതകം ആസൂത്രിതമാണെന്ന്‌ പോലീസ് പറഞ്ഞു.