Saturday, May 4, 2024
keralaNews

കോഴിക്കോട് ജില്ലയില്‍ വീണ്ടും കൂട്ട ബലാത്സംഗക്കേസ്

കോഴിക്കോട്: ജില്ലയില്‍ വീണ്ടും കൂട്ട ബലാത്സംഗം. വിനോദ സഞ്ചാരകേന്ദ്രം കാണിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. തൊട്ടില്‍പ്പാലത്ത് നടന്ന സംഭവത്തില്‍ നാല് പ്രതികള്‍ അറസ്റ്റിലായി. മൂന്ന്കായക്കൊടി സ്വദേശികളായ രണ്ടുപേരും ഒരു കുറ്റ്യാടി സ്വദേശിയുമാണ് പിടിയിലായത്. ഇവര്‍ക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.ഒക്ടോബര്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.അടുത്ത സുഹൃത്തായ യുവാവാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. വിനോദ സഞ്ചാരകേന്ദ്രത്തിലെത്തിച്ചശേഷം ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി. തുടര്‍ന്ന് സുഹൃത്തും അയാള്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. വിവരം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അവശയായ പെണ്‍കുട്ടിയെ വീടിന് സമീപത്ത് എത്തിച്ചശേഷം ഇവര്‍ രക്ഷപ്പെട്ടു. അടുത്തിടെ മൂന്നാം തവണയാണ് കോഴിക്കോട് ജില്ലയില്‍ കൂട്ട ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.