Friday, May 17, 2024
keralaNewspolitics

ചെത്തുതൊഴിലാളിയുടെ മകനായതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി.

ചെത്തുതൊഴിലാളിയുടെ മകനായതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്റെ വിവാദ പരാമര്‍ശത്തെ സംബന്ധിച്ച് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘ചെത്തുകാരന്റെ മകന്‍ എന്നത് തെറ്റായ കര്യമല്ല. അത് നേരത്തെ തന്നെ പറഞ്ഞ കാര്യമാണ്.എന്റെ മൂത്ത ജ്യേഷ്ടനും ചെത്തുകാരനായിരുന്നു.അദ്ദേഹം ആരോഗ്യമുള്ള കാലത്തോളം ചെത്തുകാരനായി ജീവിച്ചു.രണ്ടാമത്തെ ജ്യേഷ്ടനും ചെത്തുതൊഴില്‍ അറിയാമായിരുന്നു. ഇതാണ് എന്റെ കുടുംബ പശ്ചാത്തലം. അത് അഭിമാനമായിട്ടാണ് കാണുന്നത്. കെ. സുധാകരന് ബ്രണ്ണന്‍ കോളജില്‍ പഠിക്കുന്ന കാലം മുതല്‍ എന്നെ അറിയാവുന്നതാണ്. എനിക്ക് അദ്ദേഹത്തെയും അറിയാം.അദ്ദേഹം ചെത്തുകാരന്റെ മകനാണെന്ന രീതിയില്‍ എന്നെ ആക്ഷേപിച്ചാതയി തോന്നുന്നില്ല.അതേസമയം, ചെത്തുതൊഴിലാളിയുടെ മകന്‍ ഇന്ന് ഹെലികോപ്ടറിലാണ് യാത്ര ചെയ്യുന്നുവെന്നത് കാലത്തിന് അനുസരിച്ചുള്ള വിമര്‍ശനമല്ല. താന്‍ ആഡംബര ജീവിതം നയിക്കുന്നയാളുമല്ല’ -മുഖ്യമന്ത്രി പറഞ്ഞു.