Sunday, May 5, 2024
keralaNews

ഓര്‍മയില്ലെന്ന് എ.എസ്.ഐയുടെ ചവിട്ടേറ്റ പൊന്നന്‍ ഷമീര്‍

ഞായറാഴ്ച രാത്രി മാവേലി എക്‌സ്പ്രസില്‍ ഉണ്ടായത് ഓര്‍മയില്ലെന്ന് എ.എസ്.ഐയുടെ ചവിട്ടേറ്റ പൊന്നന്‍ ഷമീര്‍. മദ്യപിച്ച ശേഷമാണ് ട്രെയിനില്‍ കയറിയത്. ടിക്കറ്റ് എടുത്തിരുന്നു. പൊലീസ് ഉപദ്രവിച്ചോ എന്നത് ഓര്‍ക്കുന്നില്ല. വടകരയില്‍ പൊലീസ് ഇറക്കിവിട്ടശേഷം മറ്റൊരു ട്രെയിനില്‍ കോഴിക്കോട്ടേക്ക് പോയെന്നും ഷമീര്‍ കണ്ണൂരില്‍ പറഞ്ഞു. കോഴിക്കോട് റെയില്‍വെ സ്റ്റേഷന് സമീപം അലഞ്ഞു നടന്ന നിലയിലാണ് പൊന്നന്‍ ഷമീറിനെ പൊലീസ് കണ്ടെത്തിയത്. കണ്ണൂര്‍ റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ മൊഴി രേഖപ്പെടുത്തിയ ശേഷം ഷമീറിനെ വിട്ടയച്ചേക്കും

ഞായറാഴ്ച രാത്രിയായിരുന്നു മാവേലി എക്‌സ്പ്രസില്‍ യാത്ര ചെയ്തിരുന്ന ഷമീറിനെ എ എസ് ഐ പ്രമോദ് മര്‍ദ്ദിച്ച് ഇറക്കി വിട്ടത്. മദ്യപിച്ച്‌പെണ്‍കുട്ടിളെ ശല്യം ചെയ്‌തെന്ന പരാതിയിലായിരുന്നു ഷമീറിനെ പൊലീസുകാരന്‍ മര്‍ദ്ദിച്ചത്. എന്നാല്‍ പെണ്‍കുട്ടികള്‍ രേഖാമൂലം പരാതി നല്‍കാത്തതിനാല്‍ ഷമീറിനെ അറസ്റ്റ് ചെയ്‌തേക്കില്ല. കൂത്തുപറമ്പ് മാഹി സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ ഉണ്ട്. എന്നാല്‍ വധശ്രമം, പീഡനം ഉള്‍പ്പടെ ചില കേസുകളില്‍ കോടതി പൊന്നന്‍ ഷമീറിനെ വെറുതെ വിട്ടിരുന്നു. ചില കേസുകളില്‍ വിചാരണ നടക്കുകയാണ്. ഷമീറിനെ മര്‍ദ്ദിച്ച സംഭവത്തില്‍ എ.എസ് ഐ സസ്‌പെന്‍ഷനില്‍ തുടരുകയാണ്. സംഭവത്തില്‍ പൊന്നന്‍ ഷമീറിന്റെ കണ്ണൂരില്‍ എത്തിച്ച് മൊഴിയെടുത്ത ശേഷം തല്‍ക്കാലം വിട്ടയക്കും.