Friday, May 3, 2024
indiaNewspolitics

എഐസിസി സെക്രട്ടറി ബിജെപിയില്‍

ദില്ലി: എഐസിസി സെക്രട്ടറിയും ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസിന്റെ ചുമതലക്കാരനുമായിരുന്ന തജിന്ദര്‍ സിംഗ് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു.                  പ്രിയങ്ക ഗാന്ധിയുടെ അടുത്ത അനുയായികളില്‍ ഒരാളായിരുന്ന ബിട്ടു പഞ്ചാബിലെ ജലന്ദറില്‍ നിന്നുള്ള നേതാവാണ്. ആര്‍ക്കെതിരെയും ഒന്നും പറയാനില്ല എന്ന് പ്രതികരിച്ച ബിട്ടു പഞ്ചാബിന്റെ നല്ലതിന് വേണ്ടി ആണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് പ്രതികരിച്ചു.

ബിട്ടുവിനോപ്പം കോണ്‍ഗ്രസ് നേതാവ് കരംജീത് സിംഗ് ചൗദരിയും ബിജെപിയില്‍ ചേര്‍ന്നു. 2023ല്‍ ജലന്ദര്‍ ലോകസഭ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയിരുന്നു കരംജീത് സിംഗ് ചൗദരി. ജലന്തറില്‍ നിന്നുള്ള മുന്‍ ലോകസഭ എംപി സന്തോഖ് സിംഗ് ചൗദരിയുടെ ഭാര്യ കൂടി ആണ് കരംജീത്. രാഹുല്‍ ഗാന്ധിയുടെ ഒന്നാം ഭാരത് ജോഡോ യാത്രക്കിടെ ഹൃദയാഘാതം മൂലം സന്തോഖ് സിംഗ് ചൗദരി മരണപ്പെട്ടതോടെയാണ് ജലന്ദറില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുന്നത്.