Saturday, April 20, 2024
indiaNewspolitics

മോദി സമുദായത്തെ അപമാനിച്ചതിനാണ് ശിക്ഷ

സൂറത്ത്: മോദി സമുദായത്തിനെതിരെ നടത്തിയ അപകീര്‍ത്തിപരമായ പരാമര്‍ശത്തില്‍ വയനാട് എം പിയും, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായിരുന്ന ഗാന്ധിക്ക് സൂറത്ത് കോടതി രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഗുജറാത്തിലെ മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കോടതി വിധി. മോദി സമുദായത്തിനെതിരെ നടത്തിയ അപകീര്‍ത്തിപരമായ പരാമര്‍ശത്തിലാണ് രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് തെളിഞ്ഞത്. സൂറത്ത് സിജെഎം കോടതിയുടേതാണ് വിധി. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയിലെ കോലാറില്‍ നടന്ന റാലിയിലാണ് മോദി സമുദായത്തെ രാഹുല്‍ ഗാന്ധി അപമാനിച്ചത്. ബിജെപി നേതാവ് പൂര്‍ണേഷ് മോദിയാണ് കോടതിയില്‍ കേസ് നല്‍കിയത്. എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോദി സമുദായത്തില്‍ നിന്നു വരുന്നത് എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. 2019 ഏപ്രില്‍ 13-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യം വച്ചുകൊണ്ട് രാഹുല്‍ ഗാന്ധി മോദി സമുദായത്ത അപമാനിച്ചത്.  എല്ലാ കള്ളന്‍മാരുടെയും പേരില്‍ മോദി എന്നുണ്ട്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി. എന്താണ് ഈ കള്ളന്മാര്‍ക്കെല്ലാം മോദി എന്നു പേരു വരുന്നത്. ഇനിയും തിരഞ്ഞാല്‍ കൂടുതല്‍ മോദിമാരുടെ പേരുകള്‍ പുറത്തുവരും എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. രാഹുലിന്റെ പരാമര്‍ശം മോദി എന്നു പേരുള്ള എല്ലാവരെയും അപമാനിക്കുന്നതിന് തുല്യമാണ് എന്നും, തനിക്കും വ്യക്തിപരമായി മാനഹാനി ഉണ്ടാക്കുന്നതാണെന്നും ചൂണ്ടിക്കാണിച്ചാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ പൂര്‍ണേഷ് മോദി കോടതിയെ സമീപിച്ചത്.