Friday, April 26, 2024
keralaNewsObituary

ഇലന്തൂരിലെ ഇരട്ട ആഭിചാര കൊല ആയുധങ്ങള്‍ കണ്ടെടുത്തു പോലീസ് ഡമ്മി പരീക്ഷണം നടത്തി

ഇലന്തൂര്‍: ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ ആഭിചാര കൊലയ്ക്ക് ഇരയാക്കിയ കേസില്‍ പ്രതി ഭഗവല്‍ സിംഗിന്റെ ഇലന്തൂരിലെ വീട്ടിലെ മുറിയിലും ഫ്രിഡ്ജിലും രക്തക്കറ അന്വേഷണ സംഘം കണ്ടെത്തി. പ്രതികള്‍ ആഭിചാര കൊല നടത്തിയത് എങ്ങനെയെന്ന് വ്യക്തമാകുന്നതിനായി അന്വേഷണ സംഘം ഡമ്മി പരിശോധനയും നടത്തി. അതേസമയം ഭഗവല്‍ സിംഗിന്റെ പുരയിടത്തിലെ പരിശോധന അവസാനിച്ചു.  കൊലയ്ക്ക്  ഉപയോഗിച്ചതായി കരുതുന്ന ആയുധങ്ങളും പോലീസ് കണ്ടെടുത്തു.കറിക്കത്തികളും വെട്ടുകത്തിയുമായി കണ്ടെത്തിയത്. വെട്ടു കത്തികൊണ്ട് ആദ്യം വെട്ടിയ ശേഷം കറിക്കത്തിക്കൊണ്ട് മൃതദേഹം പ്രതികള്‍ കഷ്ണങ്ങളാക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. നാല് കറിക്കത്തികളാണ് ഇവരുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത്. സത്രീ രൂപത്തിലുള്ള ഡമ്മിയാണ് പരിശോധനയ്ക്കായി എത്തിച്ചത്. കൊലകള്‍ പുനരാവിഷ്‌കരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഇതെല്ലാം വീഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്യും. അന്വേഷണത്തില്‍ ഭഗവല്‍ സിംഗിന്റെ വീട്ടില്‍ നിന്നും വിരലടയാളവും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമേ ഇവരുടെ വീട്ടില്‍ ഫ്രിഡ്ജില്‍ നിന്നും രക്തക്കറ കണ്ടെത്തി. ഇതിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് ആയി ശേഖരിച്ചു. ഇത് അടുത്ത ദിവസം പരിശോധനയ്ക്കായി അയക്കും. സ്ത്രീകളെ കൊലപ്പെടുത്താന്‍ പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഭഗവല്‍ സിംഗിന്റെ വീട്ടില്‍ വിശദമായ പരിശോധയാണ് അന്വേഷണ സംഘം നടത്തിയത്. പരിശോധനയില്‍ അസ്ഥി കഷ്ണം ലഭിച്ചിരുന്നു. ഇത് വിശദമായ പരിശോധനയ്ക്കായി അയച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അന്വേഷണ സംഘം അറിയിച്ചു. നാടിനെ നടുക്കിയ നരബലി കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിംഗ്, ലൈല എന്നിവരെ കോടതി വിശദമായ അന്വേഷണത്തിനായി 12 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.റോസ് ലി,പത്മ എന്നിവരെയാണ് ഇലന്തൂരിലെ ഭഗവല്‍ സിംഗിന്റെ വീട്ടില്‍ വച്ച് മൂവരും കൂടി നരബലി നടത്തിയത്.