Sunday, May 5, 2024
keralaNewsObituary

ആലപ്പുഴയില്‍ മകനെ ശ്വാസംമുട്ടിച്ച് കൊന്ന പിതാവിന് 5 വര്‍ഷം തടവ് ശിക്ഷ

ആലപ്പുഴ: മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ പിതാവിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ. ആലപ്പുഴ മുന്‍സിപ്പല്‍ പാലസ് വാര്‍ഡില്‍ വിഷ്ണുവിനെയാണ് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2020 ല്‍ വാക്കുതര്‍ത്തിനിടെയാണ് മകന്‍ വിനോദിനെ കൊലപെടുത്തിയത്. ഇരുവരും ഒരുമിച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കത്തിനൊടുവിലാണ് കൊലപാതകമുണ്ടായത്. 35 കാരനായ വിനോദിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സൗത്ത് പൊലീസ് അസ്വഭാവിക മരണത്തിനാണ് ആദ്യം കേസ് എടുത്തത്. പോസ്റ്റ് മോര്‍ട്ടത്തില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം നടത്തിയത് വിനോദിന്റെ പിതാവ് തന്നെയാണെന്ന് കണ്ടെത്തിയത്.