Friday, May 3, 2024
keralaNews

വൈഗയെ കൊന്ന രീതി ആവര്‍ത്തിച്ച് സനു മോഹന്‍

മകള്‍ വൈഗയെ കൊന്ന രീതി വിവരിച്ച് സനു മോഹന്‍ .’നമുക്ക് മരിക്കാമെന്നു പറഞ്ഞപ്പോള്‍ വൈഗ എതിര്‍ത്തില്ല. അമ്മ എന്തു ചെയ്യുമെന്നായിരുന്നു ചോദ്യം. സോഫയില്‍ ഇരുത്തിയാണു വൈഗയെ കൈലി കൊണ്ടു മൂടിപ്പുതച്ചു ചുറ്റി വരിഞ്ഞത്. ശ്വാസം മുട്ടിയപ്പോള്‍ പിടഞ്ഞു ചാടിയെഴുന്നേറ്റു. ബലം പ്രയോഗിച്ചു സോഫയില്‍ തന്നെ ഇരുത്തി. 10 മിനിറ്റു കഴിഞ്ഞപ്പോള്‍ നിശ്ചലമായി.കൈലി അഴിച്ചു മാറ്റി തോളില്‍ എടുത്തു കിടത്തിയപ്പോഴാണ് മൂക്കില്‍ നിന്നു രക്തം വരുന്നത് ശ്രദ്ധിച്ചത്. മകളെയും കൂട്ടി കങ്ങരപ്പടിയിലെ ഫ്‌ലാറ്റിലേക്കുള്ള യാത്രയ്ക്കിടെ വഴിയില്‍ മദ്യപിച്ചിരുന്നു. മാമന്റെ വീട്ടില്‍ പോകാമെന്നു പറഞ്ഞാണ് മകളെ കൂടെ കൂട്ടിയത്. മാമനു കൊടുക്കാന്‍ എന്തെങ്കിലും വാങ്ങണ്ടേയെന്നു യാത്രക്കിടയില്‍ മകള്‍ ചോദിച്ചു. വൈറ്റില പാലത്തിലെത്തിയപ്പോഴാണു കങ്ങരപ്പടിയിലേക്കാണ് വരുന്നതെന്നു വൈഗയ്ക്കു മനസിലായത്’.

അച്ഛന്റെ ജ്യേഷ്ഠന്റെ മകന്‍ കുവൈത്തില്‍ ജോലിക്കു കൊണ്ടുപോകാന്‍ തയാറായിരുന്നെങ്കിലും താന്‍ പോയില്ലെന്നു സനുവിന്റെ മൊഴിയിലുണ്ട്. ‘എസ്എം എന്‍ജിനിയറിങ് എന്ന പേരില്‍ സ്വന്തം കട തുടങ്ങി. ജിഎം ട്രേഡേഴ്‌സ് എന്ന പേരില്‍ സഹോദരനും കടയുണ്ടായിരുന്നു. സ്റ്റീല്‍ മേഖലയുമായി ബന്ധപ്പെട്ടു പുതിയ ഒരു കട കൂടി തുടങ്ങിയെങ്കിലും പരാജയപ്പെട്ടു.

കങ്ങരപ്പടിയില്‍ എത്തും മുമ്പ് നാലു മാസം ഇടപ്പള്ളിയില്‍ താമസിച്ചിരുന്നു. കങ്ങരപ്പടിയിലെ ഫ്‌ലാറ്റ് 24.75 ലക്ഷം രൂപയ്ക്കു വാങ്ങി. ആധാരത്തില്‍ 18 ലക്ഷം രൂപയേ കാണിച്ചിട്ടുള്ളു. ഭാര്യയുടെ പേരിലുള്ള ഫ്‌ലാറ്റ് വ്യാജ ഒപ്പിട്ടാണ് പണയപ്പെടുത്തി 13 ലക്ഷം വാങ്ങിയത്. മേശവലിപ്പിന്റെ ലോക്ക് പൊളിച്ചാണ് ഭാര്യയുടെ സ്വര്‍ണം എടുത്തത്. താക്കോല്‍ കളഞ്ഞു പോയെന്നാണ് പൊളിക്കാന്‍ വന്നയാളോടു പറഞ്ഞത്.’