Tuesday, May 7, 2024
keralaNews

ഈരാറ്റുപേട്ടയില്‍ മധ്യവയസ്‌ക്കനെ അടിച്ചുക്കൊന്നതാണ്; ബന്ധു അടക്കം മൂന്ന് പ്രതികള്‍ പോലീസ് പിടിയില്‍.

കളത്തൂക്കടവ് ഞണ്ടുകല്ലില്‍ താമസിക്കുന്ന രാജനെ കൊലപ്പെടുത്തിയ കേസില്‍ രാജന്റെ സഹോദരന്‍ ജോസ് (49),ലിജോ ജോസഫ് (29), ജോസിന്റെ മകന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി കുറ്റവാളിയും ആണ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായത്. മാര്‍ച്ച് ഏഴാം തീയതി രാത്രി 12.30 മണിയോടുകൂടി ഞണ്ടുകല്ലിലുള്ള വീടിനുള്ളില്‍ ആണ് രാജന്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് രാജന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി.കോട്ടയം ജില്ലാ പോലീസ് മേധാവി നിര്‍ദ്ദേശാനുസരണം പാലാ ഡിവൈഎസ്പി പ്രഫുല്ല ചന്ദ്രകുമാറാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. മാര്‍ച്ച് 7- നു ഞായറാഴ്ച പുലര്‍ച്ചെ രാജന്‍ പതിവുപോലെ കോതമംഗലത്ത് ഉള്ള വീട്ടില്‍ നിന്നും ഞണ്ടുകല്ലിലുള്ള രാജേന്റെ സ്വന്തം വീട്ടിലെത്തി രാജന്റെ വീടിന്റെ അടുത്ത് ആണ് ജോസും കുടുംബവും താമസിക്കുന്നത്.150 മീറ്റര്‍ ചുറ്റളവില്‍ മറ്റു വീടുകള്‍ ഒന്നും തന്നെ ആ ഭാഗത്ത് ഇല്ല.തുടര്‍ന്ന് മാര്‍ച്ച് ഏഴാം തീയതി ഉച്ചയ്ക്ക് രാജനെ വീട്ടിലിരുന്ന് ജോസും ലിജോയും ഒരുമിച്ച് മദ്യപിക്കുകയും 2011 ല്‍ രാജനെയും ഭാര്യയേയും ജോസും ലിജോ ജോസഫും കൂടി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിന്റെ കാര്യം പറഞ്ഞ് രാജനുമായി ജോസും ലിജോ ജോസഫും തര്‍ക്കം ഉണ്ടാകുകയും, തുടര്‍ന്ന് ജോസും, ലിജോയും, കുട്ടിക്കുറ്റവാളിയും ചേര്‍ന്ന് രാജനെ വീട്ടില്‍ വച്ച് അതിക്രൂരമായി മര്‍ദിച്ചു അവശനാക്കി .തുടര്‍ന്ന് ലിജോ ജോസഫും കുട്ടികുറ്റവാാളിയും കൂടി മദ്യം വാങ്ങാന്‍ പൂഞാര്‍ ബിവറെജിലേക്ക് പോവുകയും മദ്യം വാങ്ങിയ ശേഷം ഓട്ടോയില്‍ തിരികെ വീട്ടിലെക്ക് വരികയും ചെയ്തു. വൈകിട്ട് ഏഴു മണിയോടു കൂടി മദ്യം കഴിച്ചു കൊണ്ടിരിക്കുന്ന സമയം തന്നെ മര്‍ദ്ദിച്ച കാര്യം പറഞ്ഞ് രാജന്‍ വീട്ടില്‍ കിടന്ന് ബഹളമുണ്ടാക്കിയ തുടര്‍ന്ന് ജോസും, ലിജോയും,കുട്ടിക്കുറ്റവാളിയും കൂടി വീണ്ടും രാജന്റെ വീട്ടിലേക്ക് ചെല്ലുകയും കുട്ടിക്കുറ്റവാളി രാജനെ വിടിന്റെ ഉള്ളില്‍ നിന്നും വലിച്ചെടുത്ത് മുറ്റത്തേക്ക് ഇടുകയും രാജനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ലിജോ കയ്യിലുണ്ടായിരുന്ന കാപ്പി കമ്പുകൊണ്ട് നിരവധിതവണ രാജനെ അടിക്കുകയും ചെയ്തു .ജോസിന്റെ കയ്യില്‍ ഉണ്ടായിരുന്നു വടികൊണ്ട് രാജന്റെ തലക്ക് അടിക്കുകയും ചെയ്തു .കുട്ടിക്കുറ്റവാളി ഉള്‍പ്പെടുന്ന സംഘം പ്രൊഫഷണല്‍ കൊലയാളികളെ പോലെയാണ് അവരുടെ ബന്ധുവായ രാജനെ കൊലപ്പെടുത്തിയത് .രാത്രീ 8.30 മണിയോടുകൂടി രാജന്റെ മരണം സംഭവിക്കുകയും.രാത്രീ 10.30 മണിയോടുകൂടി രാജനെ ആരോ വന്ന് ആക്രമിച്ചു എന്നു പറഞ്ഞു പ്രതികള്‍ രാജന്റെ ഭാര്യയെ വിവരം അറിയിച്ചു.ഹോസ്പിറ്റലില്‍ കൊണ്ടുപോകണം എന്ന് പ്രതികള്‍ക്ക് രാജന്റെ ഭാര്യ നിര്‍ദ്ദേശം നല്‍കി .തുടര്‍ന്ന് പ്രതികള്‍ പരിചയമുള്ള അഡ്വക്കേറ്റിനെ വിളിക്കുകയും തുടര്‍ന്ന് രാത്രി 12 മണിയോടുകൂടി രണ്ടാം പ്രതി ലിജോ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു .സ്ഥലത്തെത്തിയ പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ആണ് മൂന്ന് പ്രതികളും ആദ്യം മൊഴി നല്‍കിയത് .തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.എം.പ്രദീപ് കുമാര്‍ ഉള്‍പ്പെടുന്ന അന്വേഷണസംഘം പ്രതികളെ ഓരോരുത്തരേയും പ്രത്യേകം പ്രത്യേകം ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. മൊഴികളില്‍ വൈരുദ്ധ്യം വന്നതിനെത്തുടര്‍ന്ന് പ്രതികളെ വീണ്ടും ചോദ്യം ചെയ്യുകയും, പ്രതികളുടെ മൊബൈല്‍ ഫോണ്‍ പരിശോധനകള്‍ക്ക് ശേഷമുള്ള അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ പ്രതികള്‍ക്ക് പിടിച്ചുനില്‍ക്കാനാവാതെ പ്രതികള്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു . ലിജോയും,ജോസും ചേര്‍ന്ന് രാജനെ അടിക്കുവാന്‍ ഉപയോഗിച്ചതിനു ശേഷം രാജന്റെ വീടിന്റെ സമീപത്ത് ഉപേക്ഷിച്ച രക്തം പുരണ്ട വടികള്‍ പോലീസ് കണ്ടെടുത്തു.തലയ്ക്ക് ഏറ്റ വടി കൊടുള്ള അടിയില്‍ തലയോട്ടിക്ക് പൊട്ടല്‍ സംഭവിച്ചിരുന്നു. കൂടാതെ വാരിയെല്ലുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് ആന്തരിക അവയവങ്ങള്‍ തകര്‍ന്നിരുന്നു എന്നും മറ്റും കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റുമാര്‍ട്ടം പരിശോധനയില്‍ കണ്ടെത്തിരുന്നു.പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പ്രതി മരണപ്പെട്ട രാജനെ വളരെ ക്രൂരമായാണ് ഉപദ്രവിച്ചതെന്ന കാര്യം പോലീസിനു അറിയാന്‍ കഴിഞ്ഞത് .അച്ഛന്റെ സഹോദരന്‍ ആണെങ്കിലും തന്റെ അച്ചനെതിരെ കേസ് പറഞ്ഞ രാജനോട് കുട്ടിക്കുറ്റവാളിക്ക് തോന്നിയ വൈരാഗ്യം പകയിലേക്കും പ്രതികാരത്തിലേക്കും എത്താന്‍ ഇത് ധാരാളമായിരുന്നു.കോടതിയില്‍ ഹാജരാക്കിയ ഒന്നും രണ്ടും പ്രതികളെ റിമാന്‍ഡ് ചെയ്തു കുട്ടി കുറ്റവാളിയെ കോടതിയുടെ നിര്‍ദേശപ്രകാരം ദുര്‍ഗുണപരിഹാര പാഠശാലയിലേക്ക് അയച്ചു.

ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറന്മാരായ വി.ബി.അനസ് , ഷാബുമോന്‍, അസിസ്റ്റന്റ് സാബ് ഇന്‍സ്‌പെക്ടര്‍ ജയരാജ്,നാരായണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജിനു.കെ.ആര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.