Monday, May 6, 2024
keralaNewsUncategorized

പ്ലാപ്പള്ളിയിലെ ബിനാമി ഹോട്ടല്‍: മൂന്ന് ജീവനക്കാരെ സ്ഥലം മാറ്റി

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായ പ്ലാപ്പള്ളിയില്‍ വനം വകുപ്പ് ജീവനക്കാരുടെ ബിനാമി ഹോട്ടല്‍. തിരുവല്ല സ്വദേശിയുടെ പേരിലാണ് വനം വകുപ്പ് ജീനക്കാര്‍ ഹോട്ടല്‍ ലേലത്തിനെടുത്തിരിക്കുന്നത്. ഹോട്ടലിന്റെ സാമ്പത്തിക ഇടുപാടുകള്‍ സംബന്ധിച്ച് പ്ലാപ്പള്ളി ഫോറസറ്റ് സ്റ്റേഷന്റെ വാട്‌സ് ഗ്രൂപ്പിലെ ചാറ്റുകള്‍ പുറത്ത് വന്നതോടെ ബിനാമി ഹോട്ടല്‍ കച്ചവടത്തിന്റെ കഥ പുറത്തറിയുന്നത്. ഇതേ തുടര്‍ന്ന് സംഭവത്തില്‍ മുന്ന് ജീവനക്കാരെ സ്ഥലം മാറ്റുകയും ചെയ്തു. പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനോട് ചേര്‍ന്നുള്ള വനം വകുപ്പ് ഭൂമിയിലാണ്  സര്‍വീസ് ചട്ടം മറികടന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. ഫോറസ്റ്റ് സ്റ്റേഷന്റെ വാട്‌സ് ഗ്രൂപ്പിലെ ചാറ്റുകള്‍ പ്രകാരം 14 ജീവനക്കാരുടെ പങ്കാളിത്തത്തോടെയാണ് ഹോട്ടല്‍ തുടങ്ങിയിരിക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ കുത്തക ലേലം വിഞ്ജാപനം വന്നത് മുതല്‍ കട ഉദ്ഘാടനം വരെയുള്ള എല്ലാ വിവരങ്ങളും വാട്‌സ് അപ്പ് ഗ്രൂപ്പിലുണ്ട്. തിരുവല്ല സ്വദേശിക്ക് കാരാര്‍ കൊടുത്തുകൊണ്ടുള്ള ദേവസ്വം ബോര്‍ഡിന്റെ സാക്ഷ്യപത്രം വനപാലകര്‍ ഗ്രൂപ്പില്‍ പങ്ക് വച്ചത് നമ്മുടെ കട ഓകെ ആയെന്ന സന്ദേശത്തോടെ. ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറാണ് നവംബര്‍ 11 ന് കടയുടെ കുറ്റിയടിക്കല്‍ കര്‍മ്മം നിര്‍വഹിച്ചിരിക്കുന്നത്. ദേവസ്വം ബോര്‍ഡിലെ ചില ഉദ്യേഗസ്ഥരുടെ സഹായവും കരാര്‍ ഉറപ്പിക്കുന്നതിലുണ്ടെന്നാണ് സൂചന. 14 പേരുടെ പങ്കാളിത്തതോടെ തുടങ്ങിയ കടയില്‍ നിന്നുള്ള ലാഭവിഹിതം വീതിക്കുന്നതിലെ തര്‍ക്കമാണ് രഹസ്യമാക്കി വച്ചിരുന്ന കച്ചവടത്തിന്റെ വിവരങ്ങള്‍ പുറത്തറിയാന്‍ കാരണമെന്നും ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആക്ഷേപമുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ വനം വകുപ്പിന്റെ ഫ്‌ലൈയിങ്ങ് സ്‌ക്വേഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ കാരണം വ്യക്തമാക്കാതെ പ്ലാപ്പള്ളിയില്‍ നിന്ന് സ്ഥലം മാറ്റിയത്. എന്നാല്‍ ഡെപ്യൂട്ടി റെഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടിയില്ല