Saturday, May 4, 2024
keralaNewspolitics

പിണറായിയില്‍ ഇടതു പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് വിജയം ആഘോഷിക്കുന്നു.

പുതുപ്പള്ളി മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ലീഡ് 2850 ആയി കുറഞ്ഞു. മണര്‍കാട് പഞ്ചായത്തില്‍ എല്‍.ഡി.എഫ് ലീഡ് നേടി.
തവനൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ടി ജലീല്‍ പിന്നിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലിന്റെ ലീഡ് 2000 കടന്നു.
തെരഞ്ഞെടുപ്പില്‍ പരാജയം സമ്മതിച്ച കോണ്‍ഗ്രസ് നേതാവ് ഇം.എം അഗസ്തി തല മൊട്ടയടിക്കുമെന്ന തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് എം.എം മണി. തുടര്‍ ഭരണം വരുമെന്ന എല്‍.ഡി.എഫിന്റെ പ്രവചനം ശരിയാണെന്ന് തെളിഞ്ഞു. സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്നും കേരള ജനത അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബാലുശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ പരാജയപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സച്ചിന്‍ ദേവ് വിജയത്തിലേക്ക്. എല്‍ഡിഎഫിന്റെ ലീഡ് 18000 കടന്നു.
തൃശൂര്‍ മണ്ഡലത്തില്‍ ലീഡ് ഉയര്‍ത്തി ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. അഞ്ച് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 3752 വോട്ടുകളുടെ ലീഡാണ് അദ്ദേഹത്തിനുള്ളത്.