Friday, May 3, 2024
indiaNewspolitics

പിഎഫ് പെന്‍ഷന്‍ കേസില്‍ ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ച് സുപ്രീംകോടതി.

ന്യൂഡല്‍ഹി :പിഎഫ് പെന്‍ഷന്‍ കേസില്‍ ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ച് സുപ്രീംകോടതി. പിഎഫ് പെന്‍ഷന്‍ കേസില്‍ മാറിയ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാനുള്ള സമയപരിധിയില്‍ സുപ്രീംകോടതി ഇളവ് നല്‍കി. 60 മാസത്തെ ശരാശരിയില്‍ പെന്‍ഷന്‍ കണക്കാക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി.പദ്ധതിയില്‍ ചേരാന്‍ നാല് മാസം സമയം കൂടിയാണ് നല്‍കിയിരിക്കുകയാണ് കോടതി. അതേസമയം, ഉയര്‍ന്ന വരുമാനത്തിന് അനുസരിച്ച് പെന്‍ഷന്‍ എന്ന കാര്യത്തില്‍ തീരുമാനമില്ല. 1.16 ശതമാനം വിഹിതം തൊഴിലാളികള്‍ നല്‍കണം എന്ന നിര്‍ദ്ദേശവും റദ്ദാക്കി.പെന്‍ഷന്‍ ലഭിക്കാന്‍ 15,000 രൂപ മേല്‍പരിധി ഏര്‍പ്പെടുത്തിയ കേന്ദ്ര ഉത്തരവും സുപ്രീം കോടതി റദ്ദാക്കി. വിധി നടപ്പാക്കുന്നത് ആറു മാസത്തേക്ക് മരവിപ്പിച്ചു. ഫണ്ട് കണ്ടെത്താന്‍ സര്‍ക്കാരിന് സാവകാശം നല്‍കുന്നതിനാണ് വിധി നടപ്പാക്കുന്നത് താല്‍ക്കാലികമായി മരവിപ്പിച്ചത്.
ഉയര്‍ന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെന്‍ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. ഹര്‍ജികളില്‍ ഓഗസ്റ്റ് 11നു വാദം പൂര്‍ത്തിയാക്കിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര തൊഴില്‍ മന്ത്രാലയവും ഇപിഎഫ്ഒയും നല്‍കിയ ഹര്‍ജികളാണു പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് യു.യു.ലളിതിനു പുറമേ, ജഡ്ജിമാരായ അനിരുദ്ധ ബോസ്, സുധാന്‍ഷു ധൂലിയ എന്നിവരുള്‍പ്പെട്ട ബെഞ്ചാണു വാദം കേട്ടത്. ജസ്റ്റിസ്
അനിരുദ്ധ ബോസ് ആണ് വിധിന്യായം എഴുതിയത്.