Sunday, May 5, 2024
keralaNews

മന്‍ കി ബാത്തില്‍ വേമ്പനാട് കായലിന്റെ സംരക്ഷകനായ രാജപ്പനെ അഭിനന്ദിച്ച് പ്രധാനമന്ത്രി.

എഴുപത്തിമൂന്നാമത് മന്‍ കി ബാത്തില്‍ വേമ്പനാട് കായലിന്റെ സംരക്ഷകനായ രാജപ്പനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹത്തായ ജോലിയാണ് രാജപ്പന്‍ ചെയ്യുന്നത് എന്നായിരുന്നു മോദിയുടെ അഭിനന്ദനം. കായലില്‍ വലിച്ചെറിയുന്ന കുപ്പി പെറുക്കി വിറ്റ് ജീവിക്കുന്നയാളാണ് രാജപ്പന്‍. ജന്മനാ രണ്ട് കാലിലും സ്വാധീനമില്ലാത്തയാളാണ് രാജപ്പന്‍. കായലില്‍ വലിച്ചെറിയുന്ന കുപ്പികള്‍ പെറുക്കി ജീവിക്കുന്ന കോട്ടയത്തെ രാജപ്പന്‍ ചേട്ടനെ സോഷ്യല്‍ മീഡിയയിലൂടെയാണ് ലോകമറിഞ്ഞത്.

രാവിലെ ആറ് മണിയാകുമ്പോള്‍ രാജപ്പന്‍ വളളവുമായി കായലിലിറങ്ങുന്നത്. മിക്കപ്പോഴും രാത്രിയാകും മടങ്ങിയെത്താന്‍. ഏഴ് വര്‍ഷമായി രാജപ്പന്‍ ഈ തൊഴില്‍ ചെയ്യുകയാണ്. കൂടുതലൊന്നും കിട്ടിയില്ലെങ്കിലും അന്നത്തെ ചെലവിനുളള ചില്ലറ മാത്രം കിട്ടണമെന്നാണ് ഇദ്ദേഹത്തിന് പറയാനുളളത്.പൊളിഞ്ഞു വീഴാറായ വീട്ടിലാണ് രാജപ്പന്റെ താമസം. വീട്ടില്‍ വൈദ്യുതിയുമില്ല. മെഴുകുതിരി കത്തിച്ചാണ് രാത്രി തളളി നീക്കുന്നത്. എങ്കിലും തന്റെ ജോലിയില്‍ രാജപ്പന്‍ സന്തുഷ്ടനാണ്.